കണ്ണൂര്‍: കുപ്പികൾ റോഡിലേക്കെറിഞ്ഞ ബസിന് പിഴ. കണ്ണൂര്‍ നഗരത്തിലാണ് സംഭവം. കുടിവെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് രണ്ടായിരം രൂപയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പിഴയിട്ടത്.
കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലെ ‘കസര്‍ മുല്ലബസി’നാണ് കോര്‍പറേഷന്‍ പിഴയിട്ടത്. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ഗ്രിഫിനാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പകര്‍ത്തിയ വീഡിയോ ക്‌ളിപ്പുകള്‍ സഹിതം ആണ് ഇദ്ദേഹം പരാതി നൽകിയത്.
കപ്പൽ രക്ഷാദൗത്യം അതിസാഹസിക ഘട്ടത്തിലേക്ക്
ഇതേ തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴയിട്ടത്. പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
കാന്താര 2 സെറ്റിൽ വീണ്ടും മരണം
തൃശൂർ: കാന്താര 2 സെറ്റിൽ വീണ്ടും മരണം. നടനും മിമിക്രി താരവുമായ തൃശൂർ സ്വദേശി നിജു വി കെ(43) ആണ് മരിച്ചത്. ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജു താമസിച്ചിരുന്നത്.
പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാന്താര സെറ്റിൽ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ മാസം രണ്ടു മരണങ്ങളാണ് സംഭവിച്ചത്. കാന്താര 2 വിലെ പ്രധാന അഭിനേതാക്കളിലൊരാൾ കുഴഞ്ഞു വീണു മരിച്ചിരുന്നു.
നടൻ രാകേഷ് പൂജാരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഉഡുപ്പിയിലെ മിയാറില്‍ സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് നടന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read more: കാന്താര 2 സെറ്റിൽ വീണ്ടും മരണം
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി
അഹമ്മദാബാദ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. Read more: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി
Summary: കുപ്പികൾ റോഡിലേക്കെറിഞ്ഞ ബസിന് പിഴ Kannur Corporation fines private bus ₹2,000 for littering water bottles onto the road.