web analytics

ജലാശയങ്ങൾക്ക് ചുറ്റും ബഫർസോൺ; ഇടുക്കിയിൽ ഉൾപ്പെടെ നിർമാണങ്ങൾ മുടങ്ങുമെന്ന് ആശങ്ക; ഉത്തരവ് ഇങ്ങനെ:

ഇടുക്കി ജില്ലയിൽ ഖനനത്തിന് ദുരന്ത നിവാരണ നിയമം നടപ്പിലാക്കിയിട്ടുള്ള 13 പഞ്ചായത്തുകളിലും സി എച്ച് ആറിന്റെ പരിധിയിലുള്ള 26 വില്ലേജുകളിലും നിയന്ത്രണം നിലനിൽക്കെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഓർഡർ ആശങ്കയ്ക്ക് കാരണമാകുന്നു. ഇടുക്കിയ്ക്ക് പുറമെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിയമം നിർമാണ നിരോധനത്തിന് കാരണമാകുമെന്നാണ് ആശങ്ക.

ജലവിഭവ വകുപ്പ് പുറത്തിറക്കിയ ഓർഡർ പ്രകാരം ജലസേചന സൗകര്യമുള്ള വിവിധ പ്രദേശങ്ങൾക്ക് സമീപം ഖനനം പാടില്ല. ഈ ഉത്തരവ് കൃഷി ഭൂമിയിൽ ഉൾപ്പെടെ ഖനനങ്ങൾ വിലക്കാൻ കാരണമാകുമെന്നാണ് ആശങ്ക. അണക്കെട്ടുകളുടെ 1000 മീറ്റർ ചുറ്റളവിലും ചെക്ക്ഡാമുകളുടെ 300 മീറ്റർ ചുറ്റളവിലും 20,000 ലിറ്റർ വെള്ളം ശേഖരിക്കുവാൻ കഴിയുന്ന സംഭരണികളുടെ 200 മീറ്റർ ചുറ്റളവിലും നദി, തോട്, തടാകങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിലും ഖനനങ്ങൾ വിലക്കിയിട്ടുണ്ട്.

സംഭരണ ശേഷി അധികമുള്ള ടാങ്കുകൾക്ക് പോലും 30 മീറ്റർ ദൂരം ബഫർ സോൺ അല്ലെങ്കിൽ നോൺ മൈനിങ്ങ് സോൺ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഖനനം നടത്താൻ അനുമതി ലഭിക്കില്ലെന്നും എൻ ഒ സി അനുവദിക്കാൻ വലിയ തോതിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുമെന്നുമാണ് ഇടുക്കി ജില്ലയിലെ ആശങ്ക.

എന്നാൽ പ്രതിഷേധത്തെ തുടർന്ന് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ വൃഷ്ടിപ്രദേശത്തിന് ചുറ്റും ബഫർ സോൺ ഏർപ്പെടുത്തിയുള്ള ഉത്തരവ് പിൻവലിക്കാൻ മാർച്ച് അവസാനം തീരുമാനിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനിടെ മന്ത്രി റോഷി അഗസ്റ്റിനാണ് അന്ന് നിയമസഭയിൽ ഇക്കാര്യമറിയിച്ചത്.

മോൻസ് ജോസഫാണ് അന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എല്ലാ ഡാമുകളുടെയും 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണായും പിന്നീടു ള്ള നൂറ് മീറ്ററിൽ നിർമാണ പ്രവർത്തന ങ്ങൾക്ക് എൻ ഒ സി വേണമെന്നുമായിരുന്നു ഉത്തരവ്. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാണ് ഉത്തരവ് പിൻവലിക്കുന്നത് എന്നും റോഷി അഗസ്റ്റിൻ അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിലെ ഖനനം സംബന്ധിച്ച് കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കർഷകരുടെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും...

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

Related Articles

Popular Categories

spot_imgspot_img