കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെ പാട്ട് ഒഴിവാക്കാൻ ശുപാർശ. വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയുടെ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗമായ എ.കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു.
മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പഠനത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഗൗരി ലക്ഷ്മിയുടെ പാട്ടും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശ.
വേടന്റെ പാട്ടിനൊപ്പം മറ്റ് ഒപ്ഷൻസ് കൂടി നൽകിയിട്ടുളളതിനാൽ താത്പര്യമുള്ള കുട്ടികൾക്ക് വേടന്റെ പാട്ട് താരതമ്യ പഠനത്തിനായി ഉപയോഗിക്കാൻ സാധിക്കും. ഇതിനെതിരെയാണ് പരാതി ഉയർന്നത്. ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജാണ് വൈസ് ചാൻസിലർക്ക് ഇത്തരത്തിൽ പരാതി നൽകിയത്. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു.
റാപ്പർ വേടന്റെ പാട്ട് പാഠ്യ പദ്ധതിയിൽ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് പരാതി
മലപ്പുറം: റാപ്പർ വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തരുതെന്നു ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല വിസിക്ക് പരാതി നൽകി സിൻഡിക്കേറ്റ് അംഗം. കാലിക്കറ്റ് സർവ്വകലാശാലയിലെ ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജാണ് വൈസ് ചാൻസലർ പി രവീന്ദ്രന് കത്ത് നൽകിയത്.
വേടൻ ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്ന് സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയിൽ പറയുന്നു. അതിനാൽ ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന്റെ പാട്ട് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കണം എന്നാണ് പരാതിക്കാരൻ്റെ ആവശ്യം.
വേടന്റെ പല വീഡിയോകളും മദ്യം നിറച്ച ഗ്ലാസുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ടതാണെന്നും വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാൾ ജീവിതത്തിൽ പിൻതുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കുമെന്നും അനുരാജിന്റെ പരാതിയിൽ പറയുന്നു.
‘കലയിലും പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി വേടൻ്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണ് എന്നതും അപകടകരമായ സാഹചര്യമാണ്. എന്നിരിക്കെ, ഇയാളുടെ രചന പഠിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു പകരുമെന്നുറപ്പാണെന്ന് പരാതിയിൽ പറയുന്നു.
അത്യന്തം ഖേദകരമായ തീരുമാനം പിൻവലിക്കണമെന്നും ഇയാളുടെ രചനകൾക്കു പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകൾ പാഠഭാഗമാക്കണമെന്നും അഭ്യർത്ഥിക്കുന്നു’ എന്നും പരാതിയിൽ പറയുന്നു.
കാലിക്കറ്റ് സർവകലാശാലയിലെ ബി എ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ്പ് ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നത്.
മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് നാലാം സെമസ്റ്ററിലെ പാഠത്തിലുള്ളത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
English Summary:
A recommendation has been made to remove the poem “Bhoomi Njan Vazhunna Idam” by Vedan from the Calicut University syllabus.The suggestion came from an expert committee appointed by the Vice-Chancellor.The poem is currently part of the third-semester BA Malayalam curriculum at Calicut University.