മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ്…വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ
ബെംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ വാർത്തകൾ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് കോടതി പിഴയിട്ടു.
ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് 10,000 രൂപ പിഴ വിധിച്ചത്.
മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലാണ് ഹർജി സമർപ്പിച്ചിരുന്നത്.
ഹർജിക്കാർ ദുരുദ്ദേശത്തോടെയാണ് കോടതിയെ സമീപിച്ചതെന്ന് നിരീക്ഷിച്ച കോടതി, വിവിധ മാധ്യമങ്ങളിൽ നിന്നു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്ന 994 വാർത്താ ലിങ്കുകളും പുനസ്ഥാപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ കേസുകളിലെ വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ചാനൽ അധികൃതരുടെ ആവശ്യം.
ബെംഗളൂരു സ്വദേശിയാണ് ഹർജി നൽകിയത്.
കേസിൽ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേരുകയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് റിപ്പോർട്ടർ ടിവി ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.
ഹർജിക്ക് പിഴ ചുമത്തണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം അംഗീകരിച്ചാണ് കോടതി റിപ്പോർട്ടർ ടിവിക്ക് പിഴ വിധിച്ചത്.
English Summary:
A Bengaluru civil court fined Reporter TV ₹10,000 in a petition seeking to remove news reports against Asianet News and other media outlets. The court observed mala fide intent behind the plea, which sought the removal of 994 news links related to cases such as the Muttil tree-felling and mango phone scam. The court allowed the restoration of the news reports and accepted Asianet News’ argument for imposing a penalty.
bengaluru-court-fines-reporter-tv-media-gag-case
Reporter TV, Asianet News, Bengaluru court, media gag order, Muttil tree felling case, Mango phone scam, press freedom









