ലോകത്താദ്യമായി ലാംഗ്വേജ് ട്രാൻസ്ലേറ്റർ ആപ്പ് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം. 20 കാരനായ വെനിസ്വേലെ സ്വദേശിയാണ് ഈ സാഹസം കാട്ടിയത്. ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. എക്സ്എൻ ബ്രിട്ടോ ഗോൺസാലസ് എന്ന യുവാവാണ് ബാങ്ക് കൊള്ളയടിക്കാൻ മുതിർന്നത്. ഇയാൾ അനധികൃത കുടിയേറ്റക്കാരനാണെന്ന് പോലീസ് പറയുന്നു.
പണം തരൂ എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയണം എന്ന് അറിയാത്തതിനാൽ ട്രാൻസിലേറ്ററിന്റെ സഹായത്തോടെയാണ് പ്രതി ബാങ്ക് കൊള്ളയടിക്കാൻ എത്തിയത്. ട്രാൻസിലേറ്റർ ആപ്പിൽ ‘പണം നേടുക’ പണം ബാഗിലിടുക’ എന്നീ വാക്കുകൾ ടൈപ്പ് ചെയ്ത് ബാങ്ക് അധികൃതരെ കേൾപ്പിച്ച ശേഷം പണം നൽകാൻ യുവാവ് ആവശ്യപ്പെട്ടു.
ഈ സമയം ബാങ്കിൽ ഉണ്ടായിരുന്ന മറ്റൊരു കസ്റ്റമർ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. ഇതോടെ ഇയാൾ ബാങ്കിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യത്തിൽ പ്രതി ട്രാൻസ്ലേറ്റർ ആപ്പ് ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതായി വ്യക്തമാണ്. അന്വേഷണം തുടങ്ങിയ പോലീസ് വൈകാതെ പ്രതിയെ പിടികൂടി. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു സാഹസത്തിന് ഇയാൾ മുതിർന്നത്തെന്നാണ് റിപ്പോർട്ട്. എന്നാൽ ബാങ്ക് കൊള്ളയടിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും പണം തന്റെ ബാഗിൽ ഇടാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആണ് യുവാവ് പറയുന്നത്.
Read also;