കൊച്ചി: നാളെ മുതൽ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം വെട്ടി കുറയ്ക്കാനും അധിക ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിക്കാനും റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകി.
മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും ഇടപാടുകൾ മാത്രമേ ഇനിമുതൽ സൗജന്യമായി ലഭിക്കു എന്ന് ബാങ്കുകൾ വ്യക്തമാക്കി.
ഇതിലധികം ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് 21 രൂപയിൽ നിന്ന് 23 രൂപയായി ബാങ്കുകൾ കൂട്ടി.
ഇതോടൊപ്പം നികുതിയും ഉപഭോക്താവ് നൽകണം. പണം പിൻവലിക്കൽ മുതൽ ബാലൻസ് അറിയുന്നതു വരെയുള്ള സേവനങ്ങളെ ഇടപാടായി കണക്കാക്കിയാകും ഫീസ് ഈടാക്കുന്നത്.
ഇനിമാഴക്കാലത്ത് കാണാം… സഞ്ചാരികൾക്ക് നിരാശ, പാലരുവി വെള്ളച്ചാട്ടം അടച്ചു
കൊല്ലം: പേരുകേട്ട ഇക്കോടൂറിസം കേന്ദ്രമാണ് പാലരുവി. മനുഷ്യസ്പർശമേൽക്കാത്ത ഉൾക്കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലുപോലെയുള്ള അരുവിയായതുകൊണ്ടാവാം ഇതിനെ പാലരുവി എന്നു വിളിക്കുന്നത്. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രമാണെങ്കിലും ചരിത്രത്താളുകളിൽ ഇടംപിടിച്ച വിനോദസഞ്ചാരകേന്ദ്രമാണ് ഇത്.
സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ച് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചിരിക്കുകയാണ് ഇപ്പോൾ. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് വേള്ളച്ചാട്ടം നിലവിൽ അടച്ചത്. ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റിവിടില്ലെന്നാണ് അറിയിപ്പ്.
കിഴക്കൻമേഖലകളിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതാണ് തിരിച്ചടിയായത്. ഇതോടെ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നുപോലും സഞ്ചാരികൾക്ക് കുളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.
ജലപാതത്തിലെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനുമുൻപ് പൂർത്തിയാക്കാനും സന്ദർശനത്തിന് ഇടവേള നൽകേണ്ടതുണ്ട്. എല്ലാവർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലപാതം അടച്ചിടാറുണ്ടെങ്കിലും ഇത്തവണ സീസൺ അനന്തമായി നീണ്ടുപോകുകയായിരുന്നു. മഴക്കാലമാകുന്നതോടെ വീണ്ടും സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.