ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർ.
കഴിഞ്ഞ ദിവസമാണ് കറണ്ട് പോയതോടെ ഡോക്ടർ രോഗികളെ മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ പരിശോധിച്ചത്.
ആശുപത്രിയിൽ മുപ്പതുലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്ററുണ്ട്. എന്നാൽ ഇത് പ്രവർത്തന രഹിതമാണ്.
ഇതാണ് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഒ.പി യിൽ രോഗികളെ മൊബൈൽ വെളിച്ചത്തിൽ പരിശോധിക്കേണ്ടി വന്നത്.
അങ്കമാലിയിൽ മാത്രമല്ല, എല്ലാ സർക്കാർ ആശുപത്രികളിലും സിനിമ ഷൂട്ടിംഗ് പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: അത്യാഹിത വിഭാഗം പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളുള്ള
ആശുപത്രികളിൽ സിനിമാ ഷൂട്ടിംഗ് പൂർണ്ണമായും ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന ഫഹദ് ഫാസിൽ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്
കമ്മീഷൻ അംഗം വി.കെ ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കമ്മീഷൻ താക്കീത് നൽകി.
ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം ആരോഗ്യവകുപ്പ് ഡയറക്ടർ ആശുപത്രി സൂപ്രണ്ടിന് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആശുപത്രി സൂപ്രണ്ട് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജൂൺ 27 ന് ഷൂട്ടിങ്ങ് തിരക്കിനിടയിലും രോഗികൾക്ക് പരിചരണം നൽകിയതായി പറയുന്നു.
സർക്കാർ ആശുപത്രികൾ രോഗികളായ പൊതുജനങ്ങൾ ചികിത്സക്കെത്തുന്ന സ്ഥലമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
അവിടെ സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകിയതു തന്നെ ആതുരസേവകർ എടുത്തിട്ടുള്ള പ്രതിജ്ഞക്ക് എതിരാണ്.
ജൂൺ 27 ന് വൈകിട്ട് 6 ന് ഷൂട്ടിങ്ങ് സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിൽ ശബ്ദായമാനമായ അന്തരീക്ഷം ദൃശ്യമാധ്യമങ്ങളിൽ കാണുകയുണ്ടായി.
തിരക്കിൽ ആവശ്യമായ പരിചരണം ശ്രദ്ധയോടെയും ഏകാഗ്രതയോടെയും നൽകാനാവില്ല.
സിനിമ ഷൂട്ടിങ്ങിന് സർക്കാർ ആശുപത്രി തിരഞ്ഞെടുത്തതിലും ഔചിത്യമില്ലായ്മയുണ്ട്.
ആതുരസേവകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജൂലൈ 5 ന് ആലുവയിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിൽ ഹാജരായിരുന്നു.
രോഗികൾക്ക് പ്രയാസമോ ചികിത്സാ നിഷേധമോ സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.
ഇക്കാര്യത്തിൽ താൻ ആശുപത്രിയിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചതായി സൂപ്രണ്ട് അറിയിച്ചു.
കയറുകെട്ടി വാഹനങ്ങൾ തടയുകയോ സഞ്ചാര തടസം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
എന്നാൽ സൂപ്രണ്ടിന്റെ വാദം കമ്മീഷൻ തള്ളി. അത്യാഹിതവിഭാഗം ഷൂട്ടിങ്ങിന് നൽകിയത് തെറ്റാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
English Summary :
At the Kayamkulam Taluk Hospital, a doctor was seen examining patients using the light from a mobile phone