“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത്
താൻ ജീവിതത്തിൽ കടന്നുപോയ ഏറ്റവും വേദനാജനകമായ അനുഭവം തുറന്ന് പറഞ്ഞ് നടിയും നർത്തകിയുമായ ആശ ശരത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ട്രോമ നിറഞ്ഞ കാലഘട്ടം പങ്കുവച്ചത്.
തനിക്ക് മൂന്ന് മക്കൾ വേണമെന്നായിരുന്നു ആഗ്രഹമെന്ന് ആശ പറയുന്നു. രണ്ട് മക്കളായ അമ്മുവും പങ്കുവും കുറച്ച് വലുതായ ശേഷം, ‘കുങ്കുമപ്പൂവ്’ സീരിയലിൽ അഭിനയിക്കുന്നതിന് രണ്ട് വർഷം മുമ്പ് വീണ്ടും ഗർഭിണിയായിരുന്നുവെന്നും അവർ പറഞ്ഞു.
എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി മാറിയെന്നും ആശ ശരത് വെളിപ്പെടുത്തി. ആൺകുഞ്ഞായിരുന്നുവെന്നും, പ്രസവിക്കേണ്ടി വന്നെങ്കിലും കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
“അതൊരു ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു. ഇമോഷനലി വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു,” എന്നാണ് ആശ ശരത് പറയുന്നത്.
English Summary
Actress and dancer Asha Sharath opened up about a deeply traumatic phase in her life, revealing that she lost her baby in the eighth month of pregnancy. In an interview with Dhanya Varma, she shared that she had wished to have three children, but the loss of her unborn son was emotionally devastating. She described it as one of the most painful experiences she has gone through.









