ആർഷോ സഖാവിന് എം.എയ്ക്ക് ചേരാൻ ഡിഗ്രി വേണ്ട; മഹാരാജാസ് കോളജും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിന് എന്ത് ന്യായീകരണം കണ്ടെത്തും

ബി എ പരീക്ഷ പാസാകാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സിൽ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ്‌ കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി. എം. ആർഷോയ്ക്ക്‌ ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം നല്‍കുകയായിരുന്നു.Arsho Comrade does not need a degree to join MA

മതിയായ യോഗ്യതയില്ലാതെ ഇടതു വിദ്യാർത്ഥി നേതാവിനെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് പിജി കോഴ്സ് പഠിക്കാൻ അനുവദിച്ച തീരുമാനത്തിനെതിരെ ഗവർണർ, എംജി സർവകലാശാല വിസി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി പരാതി നൽകി. ബിരുദ യോഗ്യത നേടാനുള്ള ആറാം സെമസ്റ്റർ പാസാകാതെയാണ് പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിലേക്ക് ആര്‍ഷോയ്ക്ക് പ്രവേശനം നൽകിയത്.

അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജർ വേണമെന്നിരിക്കേ 10 ശതമാനം ഹാജർ മാത്രമുള്ള ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകിയത് നേരത്തേ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പല്‍ ഡോ. എസ് ഷൈലജ ബീവിയുടെ നിർദ്ദേശപ്രകാരം എംഎ പഠിക്കാൻ അനുവാദം നൽകിയതെന്നാണ് ആരോപണം. 

120 ക്രെഡിറ്റ്‌ ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകുവാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് തീരുമാനം. യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75 ശതമാനം ഹാജരുള്ളവർക്ക് മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ.

ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. എന്നാൽ ആർഷോ പഠിക്കുന്ന ആർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് നടത്തി. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ നടത്താതെ ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികൾക്കും പിജിക്ക് പ്രവേശനം നൽകി. 

ഇതിനോടൊപ്പമാണ് പരീക്ഷ എഴുതാൻ പോലും യോഗ്യതയില്ലാത്ത ആർഷോയ്ക്കും പിജി പഠനത്തിന് അവസരം ഒരുക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എംഎ ക്ലാസിലേക്ക് പ്രവേശനം നൽകാൻ വേണ്ടിയായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്ന ആരോപണവും ശക്തമാണ്.

മഹാരാജാസ് സ്വയംഭരണാവകാശമുള്ള കോളേജ് ആയതുകൊണ്ട് വിദ്യാര്‍ത്ഥി‌കളുടെ പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം,പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ അംഗീകാരം നൽകിയിട്ടുള്ള എംജി സർവകലാശാലയ്ക്ക് സ്ഥാപനത്തിനുമേല്‍ നിയന്ത്രണവുമില്ല. 

ഇക്കാര്യങ്ങൾ പരിശോധിക്കാൻ പോലും സർവകലാശാല അധികൃതർ തയ്യാറാകാതെയാണ് പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നല്‍കുന്നത്. 

സിപിഎം ആഭിമുഖ്യമുള്ള സർക്കാർ കോളേജ് അധ്യാപകസംഘടനയുടെ മുൻ നേതാവും സര്‍വകലാശാല സിൻഡിക്കറ്റ് അംഗവുമാണ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ഷൈലജ ബീവി.

പിഎം ആർഷോ പതിവായി ക്ലാസിൽ ഹാജരാവാത്തതു കൊണ്ട് അധ്യാപകർക്കോ സഹപാഠികൾക്കോ കോളേജിൽ ഇയാൾ തുടർ പഠനം നടത്തുന്നതായി അറിവില്ല. 

എന്നാൽ ആർഷോ ബിരുദം കഴിഞ്ഞുള്ള പഠനം തുടരുന്നതായാണ് കോളേജിലെ ഔദ്യോഗിക രേഖകൾ വെളിപ്പെടുത്തുന്നത്. കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കകണ്‍ട്രോളറുടെയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത്. ആദ്യ സെമസ്റ്റർ പരീക്ഷയിൽ ആര്‍ഷോ നൂറിൽ നൂറു മാർക്കും നേടിയത് വിവാദമായിരുന്നു.

13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റർ പിജി വിദ്യാർഥിയും കെഎസ്‌യു ഭാരവാഹിയുമായ അമൽ ടോമിയെ മുമ്പ് ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു.

 എന്നാൽ നിശ്ചിത ശതമാനം ഹാജരില്ലെന്നപേരിൽ കോളേജിൽ നിന്നും നീക്കം ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ആറാം സെമസ്റ്ററിൽ 10 ശതമാനം മാത്രം ഹാജരുള്ള ആറാം സെമസ്റ്റർ ബിരുദപരീക്ഷ എഴുതാത്ത ആർഷോയ്ക്ക് പിജിക്ക് പ്രവേശനം നൽകിയത്.

കേരള സർവകലാശാലയുടെ കീഴിലുള്ള കായംകുളം എംഎസ്എം കോളേജിൽ ബികോം പാസാകാത്ത എസ്എഫ്ഐ പ്രവർത്തകനായ നിഖിൽ തോമസ് എംകോം പ്രവേശനം നേടിയത് പോലെയാണ് ആർഷോയുടെ എംഎ ക്ലാസിലേക്കുള്ള പ്രമോഷന്‍. 

അന്വേഷണത്തിന് ശേഷം സർവകലാശാല നിഖിലിൻ്റെ തുടർപഠനം സ്ഥിരമായി വിലക്കി. കാലടി സംസ്കൃത സർവ്വകലാശാലയിലും കഴിഞ്ഞ വർഷം ബിഎ പാസാകാത്ത ആറു വിദ്യാർത്ഥികൾക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത് പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.

എം ജി സർവകലാശാലയുടെ നിയമങ്ങൾക്ക് വിരുദ്ധമായി നിശ്ചിത ഹാജരോ, ക്രെഡിറ്റോ ഇല്ലാതെ എന്ന് എസ്എഫ്ഐ നേതാവിന് പിജി സെമസ്റ്ററിൽ പ്രവേശനം നൽകിയ കോളേജ് പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിയുടെ പരാതി. ആർഷോയെ കോളേജിൽ നിന്നും പുറത്താക്കണമെന്നും അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

Related Articles

Popular Categories

spot_imgspot_img