യു.കെ.യിലെ എച്ച്.എൻ.എസ്. ആശുപത്രിയിലെ ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം. രോഗികളുടെ ചികിത്സയിൽ ഒഴിവാക്കേണ്ടിയിരുന്ന പല കാര്യങ്ങളും മരണ കാരണമായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു മണിക്കൂറിൽ കഴിയേണ്ട ശസ്ത്രക്രിയ ആറു മണിക്കൂർ നീണ്ടതോടെ രോഗി ബ്ലീഡിങ്ങിനെ തുടർന്ന് മരണപ്പെട്ടു എന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ലോക്കൽ അനസ്‌ത്യേഷ്യയാണ് മരണത്തിന് കാരണമായത്. എന്നാൽ ചികിത്സാപ്പിഴവു മൂലം ഉണ്ടായ മരണങ്ങൾ മറ്റു കാരണങ്ങൾ പറഞ്ഞ് തള്ളിക്കളയുകയാണ് ഉണ്ടായത്. ചികിത്സാ പിഴവിനാൽ ഉണ്ടായ മരണങ്ങളിൽ പുറപ്പെടുവിച്ച മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയ ആണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഹൃദയത്തിലെ കേടായ വാൽവ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സ്റ്റെന്റ് ചേർക്കുന്നതിന് സമാനമായ പ്രക്രിയയായ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റ് സമയത്ത് 11 രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ല. ഇതിനെത്തുടർന്ന് രോഗികളിൽ നാലുപേർ മരണപ്പെട്ടു.
ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയകളിൽ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചപ്പോൾ ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിപ്പിച്ചതായും രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.