ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് വലിയ തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവുശിക്ഷയും 10,000 രൂപ പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.
ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നതാണ് കേസ്.
1990ൽ കേരളത്തിലെത്തിയ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ തെളിവ് നശിപ്പിച്ചതും കള്ളത്തെളിവ് സൃഷ്ടിച്ചതുമാണ് ആരോപണം.
കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിനൊപ്പം കോടതി ജീവനക്കാരനായ ജോസിനും മൂന്ന് വർഷം തടവുശിക്ഷ വിധിച്ചിരുന്നു.
രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചതിനെ തുടർന്ന് ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായിരുന്നു.
ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ പരിഗണനയിൽ കഴിയുമ്പോൾ മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, ശിക്ഷ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ തെരഞ്ഞെടുപ്പ് മത്സരത്തിന് തടസ്സമായി.
English Summary
The Kerala High Court has rejected the plea of former minister Antony Raju seeking a stay on his conviction in the evidence tampering case, dealing him a major setback. As a result, he will not be able to contest elections.
A magistrate court in Nedumangad had sentenced him to three years in prison and a fine of ₹10,000 for allegedly tampering with key evidence in a drug case to help an accused escape punishment.
The case dates back to 1990, involving an Australian national. Raju, along with a court clerk, was found guilty of destroying evidence, fabricating records, and conspiracy.
Though he was granted bail pending appeal, the High Court’s refusal to stay the conviction prevents him from contesting elections.









