web analytics

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായികാധ്യാപകൻ മുഹമ്മദ് റാഫിക്കെതിരെയാണ് നടപടി.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് റാഫിക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അധ്യാപകനെതിരെ അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്.

അതേസമയം സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദനമേറ്റ വിദ്യാർത്ഥിയും സസ്പെൻഷനിലാണ്.

കഴിഞ്ഞ ദിവസമാണ് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ ഏറ്റുമുട്ടിയത്. അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു.

ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെയുള്ള സംഘം റിമാൻഡിൽ.

കൊട്ടാരക്കര നെടുവത്തൂർ ചണ്ണയ്ക്കാപാറ പുത്തൻപുര താഴേതിൽ അഖിൽരാജ് (30), സഹോദരൻ എം.ആർ. അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20),പത്തനംതിട്ട മാത്തൂർ മലമുകളിൽ സെറ്റിൽമെന്റ് കോളനി കാഞ്ഞിരം നിൽക്കുന്നതിൽ പി.കെ. ദിപിൻ അഥവാ സച്ചു (23) എന്നിവരാണ് റിമാൻഡ് ചെയ്യപ്പെട്ടത്.

ഇവരിൽ അഖിൽരാജ് തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. സംഭവസമയത്ത് സംഘം മദ്യലഹരിയിലായിരുന്നുവെന്നതാണ് നാട്ടുകാരുടെ ആരോപണം.

കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന റാപ്പർ വേടന്റെ സംഗീത പരിപാടി കാണാനെത്തിയതിനുശേഷമാണ് ഇവർ മാങ്കുളത്തുവെച്ച് തർക്കത്തിനിറങ്ങിയത്.

പരിപാടി കഴിഞ്ഞെത്തിയ സംഘം സ്കൂട്ടർ എടുക്കുന്നതിനിടെ നാട്ടുകാരുമായി വാക്കുതർക്കം ഉണ്ടായി. തർക്കം വേഗത്തിൽ കൈയാങ്കളിയിലേക്കും പിന്നീട് ആക്രമണത്തിലേക്കും മാറി.

സംഭവം തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ നടന്നു. നാട്ടുകാരനായ സുലൈമാന്റെ (62) വീട്ടുവളപ്പിലേക്കു കടന്ന് സംഘാംഗങ്ങൾ മർദിച്ചതായാണ് പരാതി.ഇടപെട്ട് തടയാൻ ശ്രമിച്ച സുലൈമാന്റെ ഭാര്യ റഷീദ ബീവി (57) ആക്രമിക്കപ്പെട്ടു. കമ്പുകൊണ്ടുള്ള അടിയേറ്റ് റഷീദയുടെ വലതു കൈ പൊട്ടുകയും അവർ നിലത്തു വീഴുകയും ചെയ്തു.

നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. റഷീദയെ ഇപ്പോൾ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

സംഭവത്തിന്റെ സാരത കണക്കിലെടുത്ത് നാട്ടുകാർ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന കാര്യം പ്രദേശത്ത് കടുത്ത ചർച്ചയായി.

നിയമസംരക്ഷകരായവരുടെ ഭാഗത്ത് നിന്ന് ഇത്തരം ക്രൂരതയുണ്ടായതിൽ നാട്ടുകാർ പ്രകോപിതരായെന്നും അവർ പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി.

അതേസമയം, സംഘത്തിന്റെ ഭാഗത്തുനിന്നും നാട്ടുകാർ തന്നെയാണ് ആദ്യം ആക്രമിച്ചതെന്നാരോപിച്ച് പ്രതികൾ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

കണ്ടാലറിയാവുന്ന പത്ത് പേരെ പ്രതിചേർത്താണ് നാട്ടുകാരെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ കേസ് ഇരുവിഭാഗത്തിനുമെതിരെ തുടരുകയാണ്.

സംഭവത്തിൽ പ്രധാന പ്രതിയായ അഖിൽരാജിന്റെ പൊലീസ് ഉദ്യോഗസ്ഥസ്ഥാനം പ്രത്യേകിച്ച് ശ്രദ്ധേയമായി.ഇത്തരം സംഭവങ്ങൾ പൊലീസ് സേനയുടെ വിശ്വാസ്യതക്കും പ്രതിച്ഛായക്കും വലിയ ആഘാതമാണെന്ന് സാമൂഹിക സംഘടനകളും നാട്ടുകാരും പ്രതികരിച്ചു.

കുറ്റക്കാരായവർക്ക് നിയമത്തിന്റെ മുന്നിൽ ശക്തമായ ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ടും അവർ മുന്നോട്ടുവന്നു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നതനുസരിച്ച്, മദ്യലഹരിയിലായ സംഘം നിയന്ത്രണം വിട്ട രീതിയിലാണ് പെരുമാറിയത്.

Summary: Anchalummood school physical education teacher Mohammed Rafiq has been suspended for assaulting a Plus Two student.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

എസ്‌.ഐയുടെ മേശപ്പുറത്ത് ബലിയിട്ട് മുൻ സി.പി.എം കൗൺസിലർ

കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എസ്‌.ഐക്ക് നേരെ മുൻ സി.പി.എം കൗൺസിലറുടെ...

ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പക; ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും

ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും ബെംഗളൂരു ∙ കര്‍ണാടകയെ നടുക്കി...

ബീച്ചിലെ ജിപ്‌സി ഡ്രിഫ്റ്റിങ് മരണക്കളിയായി; 14 വയസുകാരന് ദാരുണാന്ത്യം, നടുക്കുന്ന ദൃശ്യങ്ങൾ

തൃശൂര്‍ : തൃശൂരിനെ കണ്ണീരിലാഴ്ത്തി ചാമക്കാല ബീച്ചിൽ അതിസാഹസികമായ ജിപ്‌സി ഡ്രിഫ്റ്റിങ്ങിനിടെ അപകടം....

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട് ലോട്ടറി വകുപ്പ്

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട്...

പറന്നുയർന്നതിന് പിന്നാലെ വലത് വശത്തുള്ള എഞ്ചിൻ തകരാറിലായി; അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം

അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യയുടെ യാത്രാവിമാനം ഡൽഹി ∙ ഡൽഹിയിൽ നിന്ന്...

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

Related Articles

Popular Categories

spot_imgspot_img