മലപ്പുറത്ത് വന്‍ കവര്‍ച്ച; കാർ തടഞ്ഞ് തട്ടിയെടുത്തത് 2 കോടി
മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നതായി പരാതി. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് നഷ്ടമായത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഹനീഫയെ വാഹനം തടഞ്ഞുനിർത്തി പണം കവരുകയായിരുന്നു. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം.
കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുന്ന സമയത്ത് എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറയുന്നു. സംഭവത്തിൽ കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.
പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇരുതലമൂരിയെ തരാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി; തട്ടിയെടുത്തത് അക്കൗണ്ടിലുണ്ടായിരുന്ന പണവും 3 പവൻ്റെ മാലയും ഫോണും; സംഭവം അങ്കമാലിയിൽ
അങ്കമാലി: ഇരുതലമൂരിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ ‘പിടിയിൽ.
തിരുവല്ല കവിയുർ പാറയിൽ പുന്തറയിൽ ആകാശ് (22), തിരുവല്ല മാനച്ചാച്ചിറ പള്ളിക്കാമിറ്റം ജിതിൻ ( 23), തിരുവല്ല യമുനാ നഗർ ദർശനയിൽ സ്റ്റാൻ (29), തിരുവല്ല കുന്ന് ബംഗ്ലാവിൽ രഞ്ജിത് (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 2 ന് ആണ് സംഭവം. കച്ചവടത്തിലെ തർക്കം മൂലം എളവുരിൽ നിന്നാണ് യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. സംഘം പല നമ്പറുകളിൽ നിന്ന് യുവാവിൻ്റെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു.
3 പവൻ്റെ സ്വർണ്ണമാലയും, ഫോണും, തട്ടിയെടുത്തു. അക്കൗണ്ടിലുണ്ടായ തുക ട്രാൻസ്ഫർ ചെയ്യിച്ചു. പിൻതുടർന്നതിനാൽ യുവാവിനെ മർദ്ദിച്ച് രാത്രി വൈകി തിരുവല്ലയിൽ ഉപേക്ഷിച്ചു.
പിന്നീട് ഒളിവിൽ പോയി. പോലീസ് നടത്തിയ അന്വേഷണത്തിൽ പോത്തൻകോട് നിന്നാണ് പ്രതികളെ സാഹസികമായ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ രഞ്ജിത്തിൻ്റെ വീട്ടിൽ രണ്ട് ഇരുതല മൂരികൾ ഉണ്ടെന്ന് സമ്മതിച്ചു.
റാന്നി ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അവർ ഇരുതലമുരികളെ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ ബേബി ബിജു,
പ്രദീപ് കുമാർ, എ.എസ്.ഐമാരായ നവീൻ ദാസ് ,സുധീഷ് സി.പി.ഒമാരായ അജിത തിലകൻ, മുഹമ്മദ് ഷെരീഫ്, സി.പി ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Summary: An armed gang in Malappuram allegedly robbed ₹2 crore from Thennala resident Hanifa. The incident occurred near Theyyalingal High School when the gang blocked his car and snatched the money.