web analytics

ട്രെയിനിലെ സ്ഥിരം ശല്യക്കാരായവർക്ക് കച്ചവടക്കാരും യാചകരും യാത്രികരുടെ വിവരങ്ങൾ കൈമാറുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി

ട്രെയിൻ യാത്രയെക്കുറിച്ച് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി


തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ യാത്രകളിൽ നടക്കുന്ന ശല്യങ്ങളും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് ഹൈക്കോടതി അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് ഗൗരവതരമായ കണ്ടെത്തലുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

ട്രെയിനുകളിലെ സ്ഥിരം ശല്യക്കാർക്ക് കച്ചവടക്കാരുടെയും യാചകരുടെയും സഹായം ലഭിക്കാമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രക്കാരുടെ വിവരങ്ങൾ ഇവർ കൈമാറുന്നുണ്ടാകാം എന്നതും റിപ്പോർട്ടിൽ പറയുന്നു.

വനിതാ കംപാർട്ട്മെന്റും ജനറൽ കംപാർട്ട്മെന്റും തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നും അടിയന്തര സഹായ സേവനങ്ങൾ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

2021-ൽ മുളന്തുരുത്തിയിൽ നടന്ന അക്രമസംഭവമാണ് ഹൈക്കോടതി ഇടപെടലിന് കാരണമായത്. ആ വർഷം ഒരു യുവതി ട്രെയിനിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് രക്ഷനേടാൻ ചാടിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ അന്വേഷണം ആരംഭിച്ചിരുന്നു.

അതിനുശേഷമാണ് അഭിഭാഷക ആർ. ലീലയെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ആർ. ലീലയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

റെയിൽവേ സ്റ്റേഷനുകളിലും തീവണ്ടികളിലും സിസിടിവി ക്യാമറകൾ, അലാം സംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആർപിഎഫ്, ജിആർപി പോലീസുകാർ കൃത്യമായി പരിശോധന നടത്തണം. യാത്രക്കാരോടുള്ള റെയിൽവേ പോലീസിന്റെ പെരുമാറ്റം സൗഹൃദപരമല്ലെന്നതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

ഇതുമൂലം പലരും പരാതി നൽകുന്നത് ഒഴിവാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഗുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ വസ്തുക്കൾ കാണാതായാൽ റെയിൽവേ അധികൃതർ അത് ഗൗരവമായി കാണാറില്ലെന്നതും ചൂണ്ടിക്കാട്ടുന്നു.

അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ നിരവധി പ്രധാന നിർദേശങ്ങളുണ്ട്. സ്ഥിരം ശല്യക്കാരായവരുടെ ചിത്രങ്ങൾ ബോഗികളിൽ പ്രദർശിപ്പിക്കുന്നത് യാത്രക്കാരെ അവരെ തിരിച്ചറിയാനും വിവരങ്ങൾ ആർപിഎഫിനും റെയിൽവേ പോലീസിനും കൈമാറാനും സഹായിക്കുമെന്ന് പറയുന്നു.

ടിക്കറ്റില്ലാതെ പ്ലാറ്റ്‌ഫോമിലും തീവണ്ടിയിലും കയറുന്നവരെ തടയാനുള്ള ശക്തമായ നടപടികൾ വേണമെന്ന് നിർദേശിക്കുന്നു.

കംപാർട്ട്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും നവീകരിക്കാനും മുൻഗണന നൽകണം.

വനിതാ കംപാർട്ട്മെന്റിൽ അനധികൃതമായി കയറുന്നവർക്കുള്ള 500 രൂപ പിഴ ഉയർത്തുകയോ തടവുശിക്ഷ ഏർപ്പെടുത്തുകയോ ചെയ്യണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.

യാചകരും ടിക്കറ്റില്ലാത്ത യാത്രക്കാരും ശല്യക്കാരുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കണമെന്നും അവർക്ക് വിവരങ്ങൾ കൈമാറുന്നത് തടയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അടിയന്തര സേവനങ്ങൾക്കുള്ള ടോൾഫ്രീ നമ്പറുകൾ — 182, 139, 112 — ഇന്ത്യാ മൊബൈൽ ആപ്പ് തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം വേണം.

സ്കൗട്ട് കേഡറ്റുകൾ, സ്റ്റുഡന്റ്സ് പോലീസ്, ഹോംഗാർഡ് തുടങ്ങിയവരുടെ സേവനം റെയിൽവേ സ്റ്റേഷനുകളിൽ ഉപയോഗപ്പെടുത്തുന്നത് കുറ്റകൃത്യങ്ങൾ കുറയ്ക്കാനാവുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

റെയിൽവേ പോലീസിനെ ജനമൈത്രീ പോലീസിന്റെ മാതൃകയിൽ യാത്രക്കാരോടു സൗഹൃദപരമായി ഇടപെടാൻ പരിശീലിപ്പിക്കണമെന്നും നിർദേശിക്കുന്നു.

സംസ്ഥാനത്തെ പകുതിയോളം തീവണ്ടികളിലും പോലീസിന്റെ സാന്നിധ്യമില്ലെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. ഓരോ തീവണ്ടിയിലും രണ്ടു പോലീസുകാരെ വീതം നിയോഗിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടുകയാണ്.

സംസ്ഥാന സർക്കാർ പോലീസുകാരെ നൽകാൻ തയ്യാറാണെങ്കിലും റെയിൽവേ അത് സ്വീകരിക്കാൻ തയാറല്ലെന്നതും വെളിപ്പെടുത്തുന്നു.

2011-ൽ വള്ളത്തോൾ നഗറിൽ യുവതി കൊല്ലപ്പെട്ടതിനെത്തുടർന്ന് ചേർന്ന യോഗത്തിൽ 200 പോലീസുകാരെ റെയിൽവേ ഡ്യൂട്ടിയിലേക്ക് നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും റെയിൽവേ അതിനെ അംഗീകരിച്ചിട്ടില്ല.

ഇതേ അടിസ്ഥാനത്തിൽ റെയിൽവേ സംസ്ഥാന പോലീസിന് 54.6 കോടി രൂപ കുടിശ്ശികയായി നൽകാനുണ്ട്.

കന്യാകുമാരി മുതൽ കാസർകോട് വരെ ഒരു ദിശയിലേക്ക് കുറഞ്ഞത് നാലു ഷിഫ്റ്റ് സുരക്ഷാ നിരീക്ഷണം വേണം.

എന്നാൽ നിലവിൽ റെയിൽവേ പോലീസിൽ 700 പോലീസുകാരാണ് മാത്രം ഉള്ളത്. ഇവരിലൂടെ എല്ലാ തീവണ്ടികളിലും സുരക്ഷ ഉറപ്പാക്കാനാകുന്നില്ല.

13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ മൂന്നു സ്റ്റേഷനുകൾക്കു മാത്രമേ മതിയായ സൗകര്യങ്ങളുള്ളൂ. ശേഷിക്കുന്നവ പഴയ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ല. റെയിൽവേയാണ് ഇതിനു ഉത്തരവാദിത്വമുള്ളത്, അതിനാൽ സംസ്ഥാന പോലീസിന്റെ ഫണ്ട് വിനിയോഗിക്കാനും കഴിയുന്നില്ല.

കേരള എക്സ്പ്രസിൽ നടന്ന സ്ത്രീ ആക്രമണ സംഭവത്തിന് ശേഷം, രാത്രി സമയങ്ങളിൽ പട്രോളിങ് ശക്തമാക്കാനാണ് റെയിൽവേ പോലീസ് തീരുമാനിച്ചത്.

വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെയുള്ള സമയത്ത് പരമാവധി പോലീസുകാരെ നിയോഗിക്കും.

പുതിയ കോച്ചുകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തത്സമയം ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ വന്ദേഭാരതിൽ മാത്രമാണ് ലഭ്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ കേരള...

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം

വൈഷ്ണയുടെ പോരാട്ടം പാഴായി; ഗുജറാത്തിനോട് 52 റൺസിന് തോറ്റ് കേരളം അണ്ടർ-23 വനിതാ...

ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ; ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ കുടുക്കി; ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ അങ്കമാലിയിൽ കാറിടിച്ച് വിദ്യാർഥിനി കൊല്ലപ്പെട്ട...

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ Sukhoi...

Related Articles

Popular Categories

spot_imgspot_img