web analytics

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്ന് 25 വര്‍ഷം, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാത്രം ബാക്കി

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്ന് 25 വര്‍ഷം, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മാത്രം ബാക്കി

കൊച്ചി: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് 25 വർഷം.

ആലുവ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് ഉടമ അഗസ്റ്റിനെയും കുടുംബത്തിലെ ആറുപേരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് സംസ്ഥാനത്തെ കുറ്റകൃത്യ ചരിത്രത്തിൽ ഇന്നും ഭീതിയുണർത്തുന്ന ഓർമ്മയായി നിലനിൽക്കുന്നത്.

അകന്ന ബന്ധുവായ എം.എ. ആന്റണിയായിരുന്നു കേസിലെ ഏക പ്രതി.

2001 ജനുവരി ആറിന് രാത്രി ഒൻപതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജെസ്‌മോൻ, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊല്ലപ്പെട്ടത്.

വിദേശത്തേക്ക് പോകാൻ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിട്ടും പിന്നീട് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകങ്ങൾക്ക് കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

സംഭവദിവസം അഗസ്റ്റിന്റെ വീട്ടിലെത്തിയ ആന്റണി ആദ്യം കൊച്ചുറാണിയെയും ക്ലാരയെയും കൊലപ്പെടുത്തി.

പിന്നീട് സിനിമയ്ക്ക് പോയി മടങ്ങിയെത്തിയ അഗസ്റ്റിനെയും ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഒരു മാസത്തിന് ശേഷം പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു.

ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾക്ക് പിന്നാലെ കേസ് ഹൈക്കോടതി ഉത്തരവുപ്രകാരം സിബിഐക്ക് കൈമാറി.

എല്ലാ അന്വേഷണ ഏജൻസികളും കൊലപാതകത്തിന് പിന്നിൽ ആന്റണി മാത്രമാണെന്ന നിഗമനത്തിലാണ് എത്തിയത്.

വിചാരണക്കൊടുവിൽ സിബിഐ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. സംസ്ഥാനത്ത് സിബിഐ അന്വേഷിച്ച കേസുകളിൽ ആദ്യമായി വധശിക്ഷ വിധിക്കപ്പെട്ട കേസായിരുന്നു ആലുവ കൂട്ടക്കൊല.

സിബിഐ കോടതി വിധി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചെങ്കിലും, പുനപരിശോധന ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ആന്റണിക്ക് അനുകൂലമായി.

തുടർന്ന് 2018ൽ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2022ലാണ് ആന്റണിക്ക് ആദ്യമായി പരോൾ അനുവദിച്ചത്. നിലവിൽ പരോളിലുള്ള ആന്റണി ഈയാഴ്ച തിരുവനന്തപുരം തുറന്ന ജയിലിലേക്ക് മടങ്ങുമെന്നാണ് വിവരം.

English Summary

Today marks 25 years since the brutal Aluva mass murder that shook Kerala. Six members of a family, including hardware store owner Augustine, were hacked to death by their relative M.A. Antony in January 2001.

aluva-mass-murder-25-years-kerala-cbi-death-sentence-case

Aluva mass murder, Kerala crime history, Augustine family murder, CBI investigation, death sentence commuted, MA Antony, Kerala crime news

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

ഗുരുതര പിഴവ്…! പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ

പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ ഗ്ലാസ്‌ഗോയിലെ റോയൽ ഹോസ്പിറ്റൽ...

അമേരിക്കൻ മോഹങ്ങൾക്ക് കടുപ്പമേറുന്നു; എച്ച്-1ബി വിസകൾക്ക് വിലക്കേർപ്പെടുത്തി ടെക്സസ്! മലയാളികൾക്കും തിരിച്ചടി?

ഓസ്റ്റിൻ: വിദേശ ജീവനക്കാരുടെ അമേരിക്കൻ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടെക്സസ്...

കേരളത്തിൽ എൻഐഎയുടെ മിന്നൽ പരിശോധന: പിഎഫ്ഐയുടെ രഹസ്യ കേന്ദ്രങ്ങളിൽ റെയ്ഡ്, ആറ് കൊടുംകുറ്റവാളികളെ തേടി ഏജൻസി

കൊച്ചി: കേരളത്തിൽ വീണ്ടും എൻഐഎയുടെ മിന്നൽ വേട്ട. നിരോധിത സംഘടനയായ പോപ്പുലർ...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Related Articles

Popular Categories

spot_imgspot_img