പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ കുതിച്ചു കയറ്റം. കാസർഗോഡ് ഒരുമാസം മുന്‍പ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.
ഒറ്റയടിക്ക് അഞ്ച് രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ൽ ആണ് നിൽക്കുന്നത്. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില 35-ലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം വരെ 20 രൂപയായിരുന്നു തക്കാളി വില.
ചേനവില 80-ല്‍ തുടരുമ്പോൾ ഒരു കിലോ കയ്പയുടെ വില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലേക്കും എത്തിയത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. മൂന്നുമാസം മുന്‍പ് കിലോയ്ക്ക് 50 രൂപവരെ ഉയര്‍ന്ന മുരിങ്ങയ്ക്ക് വില ഇപ്പോഴും 50 രൂപയിൽ തുടരുകയാണ്.
കറിക്കായ വില 30-നും 40-നുമിടയിലാണ്. കിഴങ്ങുവര്‍ഗങ്ങളില്‍ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയില്‍ മാറ്റമില്ല.
അതേസമയം ജില്ലയിലേക്ക് പച്ചക്കറി എത്തുന്ന ദക്ഷിണ കര്‍ണാടകയിലെ പച്ചക്കറി പാടങ്ങളില്‍ കനത്തമഴയില്‍ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
നാടന്‍ പച്ചക്കറി വിപണിയിലെ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലയ്ക്കാത്ത മഴയില്‍ ജില്ലയിലെ നാടന്‍ വെള്ളരി, കക്കിരി കൃഷികളും അവതാളത്തിലാണ്.
ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥയാണ് മഴക്കാല പച്ചക്കറി കൃഷിക്ക് അനിവാര്യം. എന്നാല്‍ ഇത്തവണ മഴ തുടങ്ങിയശേഷം ചെറിയ ഇടവേളയില്‍പ്പോലും വെയില്‍ ലഭിച്ചിരുന്നില്ല.
അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് ചെയ്യണം; വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം; നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കത്തയച്ച് ആഭ്യന്തര മന്ത്രാലയം.
ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായിതന്നെ നടപ്പിലാക്കാനാണ് നിർദേശം. അവശ്യ വസ്തുക്കൾ സംഭരിക്കണം, ലഭ്യത ഉറപ്പാക്കണം എന്ന് നിർദേശത്തിൽ പറയുന്നു.
അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് ചെയ്യണം. വിപണയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം എന്നും നിർദേശത്തിൽ പറയുന്നു
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്.
ഇന്നലെ രാത്രി ഇന്ത്യയിലെ ജമ്മു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഒന്നുപോലും നിലംതൊടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അതിനെയൊക്കെ വെടിവെച്ചിടുകയായിരുന്നു.
തുടർന്ന് മിനിറ്റുകൾക്കകം ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുകയാണ്. ഈഘട്ടത്തിൽ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്.
അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.
Summary: Along with heavy rains, vegetable prices have seen a steep rise across Kerala. In Kasaragod, the price of cucumber has jumped from ₹20 to ₹45 per kg within a month, reflecting the statewide surge in vegetable costs.