ഒഎൽഎക്സ് തട്ടിപ്പ്: മൊബൈൽ വാങ്ങിയ ശേഷം 47,000 രൂപ നൽകാതെ മുങ്ങി; യുവതി അറസ്റ്റിൽ
ചേർത്തല: ആലപ്പുഴയിൽ ഒഎൽഎക്സിൽ വിൽപ്പനയ്ക്കിട്ടിരുന്ന മൊബൈൽ ഫോൺ വാങ്ങിയ ശേഷം പണം നൽകാതെ യുവാവിനെ കബളിപ്പിച്ച യുവതി അറസ്റ്റിൽ.
കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടിൽ അമ്പിളി (41)-യെയാണ് ചേർത്തല പൊലീസ് പിടികൂടിയത്.
റിയാദിനെ നടുക്കി ദാരുണ സംഭവം; ഇന്ത്യക്കാരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു
47,000 രൂപയുടെ തട്ടിപ്പ്
പാതിരാപ്പള്ളി സ്വദേശിയായ യുവാവാണ് ഒഎൽഎക്സിൽ തന്റെ മൊബൈൽ ഫോൺ വിൽപ്പനയ്ക്കായി പരസ്യം നൽകിയിരുന്നത്.
ഫോൺ വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി ഫോൺ കൈപ്പറ്റിയെങ്കിലും 47,000 രൂപ നൽകാതെ സ്ഥലം വിടുകയായിരുന്നു. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി.
‘മോഹൻലാലിന് പട്ടാളത്തിൽ നിന്ന് ഒന്നും ലഭിക്കുന്നില്ല’; പരിഹസിച്ചവർക്കുള്ള മറുപടിയുമായി മേജർ രവി
പൊലീസ് നടപടി
പരാതിയെ തുടർന്ന് ഡിവൈഎസ്‌പി അനിൽകുമാറിന്റെ നിർദേശപ്രകാരം ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇൻസ്പെക്ടർ ഹേമന്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. എസ്‌ഐ സത്താർ, സീനിയർ സിപിഒമാരായ സതീഷ്, ജോർജ് ജോസഫ്, സിപിഒ സൂര്യ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിടികൂടിയത്.
മുമ്പും സമാന തട്ടിപ്പ്
മുമ്പും സമാന രീതിയിൽ തട്ടിപ്പ് നടത്തിയ കേസിൽ 2025-ൽ ചേർത്തല പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
English Summary:
A woman was arrested in Alappuzha for allegedly cheating a man through an OLX deal. The accused, Ambili (41) from Kanichukulangara, collected a mobile phone worth ₹47,000 from the seller after contacting him through OLX but left without paying the money. Following the victim’s complaint, Cherthala police arrested her. Police said she had been involved in a similar fraud case earlier as well.









