ത്രിപുരയിലെ സുവോളജിക്കൽ പാർക്കിൽ നിന്നും ബംഗാളിലെ സിലിഗുരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങൾക്ക് ഒടുവിൽ പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദ്ദേശിച്ചു. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദ്ദേശിച്ചത്. ബംഗാളിലെ സിലിഗുരി പാർക്കിൽ എത്തിച്ച അക്ബർ സീത എന്നീ സിംഹങ്ങളെ ഒരു കൂട്ടിൽ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്പി ബംഗാൾ ഘടകമാണ് കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാൽഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ഇതേ തുടർന്നായിരുന്നു വിവാദമായ പേരുകൾ മാറ്റണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചത്. പുതിയ പേരുകൾ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറി.