web analytics

എ.കെ ആന്റണിക്കെതിരെ ആരോപണങ്ങളുമായി കോൺ​ഗ്രസ് നേതാവ്

എ.കെ ആന്റണിക്കെതിരെ ആരോപണങ്ങളുമായി കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: “ആദർശപുരുഷൻ” എന്ന വിശേഷണവുമായി കേരള രാഷ്ട്രീയത്തിൽ ആരാധിക്കപ്പെടുന്ന എ.കെ ആന്റണിയുടെ ജീവിതം കാപട്യവും ജനവിരുദ്ധവുമാണ് – എന്ന് ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ. ഗോപിനാഥൻ.

തന്റെ ആത്മകഥ “ഞാൻ, എന്റെ ജീവിതം” എന്ന പുസ്തകത്തിലാണ് ഗോപിനാഥൻ ആന്റണിയെ തുറന്നുകാട്ടുന്നത്.“സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ഒരു ചതിയനായ മനുഷ്യനാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി.

അധികാരത്തോട് വിരക്തിയും വിമുഖതയുമുള്ളയാള്‍ എന്ന പരിവേഷം കൊണ്ടു നടക്കുമ്പോഴും അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ് എന്നാണ് കുറ്റപ്പെടുത്തൽ.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ സമാനതകളില്ലാത്ത പദവികളിലിരുന്നിട്ടും ആര്‍ക്കുവേണ്ടിയും സ്ഥാനങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്ത അധികാര കൊതിയനാണ് അയാള്‍. സാധാരണ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി ഒരു ഉപകാരവും ചെയ്യത്തുമില്ല,

പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാറുമില്ല” എന്നാണ് പുസ്തകത്തിലെ പ്രധാന വിമര്‍ശനം. ലിവിഡസ് (Lividus) പബ്ളിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.

“ചതിയും സ്വാർത്ഥതയും നിറഞ്ഞ വ്യക്തി”

“സ്വന്തം കാര്യസാധനത്തിനായി ആരെയും ത്യജിക്കാൻ മടിയില്ലാത്ത, അധികാര കൊതിയനായ മനുഷ്യനാണ് എ.കെ ആന്റണി എന്ന് പുസ്തകത്തിൽ പറയുന്നു.

വിരക്തിയുടെ മുഖംമൂടി ധരിച്ചിരുന്നെങ്കിലും, അധികാരത്തിൽ പിടിച്ചു നിൽക്കാൻ ഒരിക്കലും മടിച്ചിട്ടില്ല. സാധാരണ കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല” – പുസ്തകത്തിൽ ഗോപിനാഥൻ ആരോപിക്കുന്നു.

കെ.എസ്.യു സ്ഥാപകനെന്ന അവകാശവാദം തള്ളി

കെ.എസ്.യുവിന്റെ രൂപീകരണത്തിൽ ആന്റണിക്ക് പങ്കില്ലെന്നും, 1957-ൽ സംഘടന ആരംഭിച്ചത് ജോർജ് തരകൻ (പ്രസിഡന്റ്), വയലാർ രവി (ജനറൽ സെക്രട്ടറി) എന്നിവരാണെന്നും ഗോപിനാഥൻ വ്യക്തമാക്കുന്നു.

“ആന്റണി കോളേജിൽ പോലും എത്തിയിരുന്നില്ലെങ്കിലും, ഇന്ന് കെ.എസ്.യുവിന്റെ സ്ഥാപകനായി പ്രസ്താവിക്കപ്പെടുന്നു. ഇത് ചരിത്രവഞ്ചനയാണ്” – അദ്ദേഹം ആരോപിച്ചു.

“ഒരൺ സമരത്തിലും പങ്കില്ല”

“ഒരൺ സമരത്തിൽ ആന്റണിക്ക് നിർണായക പങ്കൊന്നുമില്ല എന്നാണ് മറ്റൊരു വിമർശനം. പക്ഷേ പിന്നീട് അസാധ്യനായ നേതാവായി ചിത്രീകരിക്കപ്പെട്ടു.

എല്ലാം ‘വിധികൽപ്പിതം’ എന്ന് കരുതി, ഗ്രൂപ്പുകൾ ഇല്ലെന്ന് പറഞ്ഞ് അവസാനം പ്രഥമസ്ഥാനത്ത് എത്തിപ്പെടുന്ന ആളായിരുന്നു ആന്റണി” – എന്നും പുസ്തകം പറയുന്നു.

ശിവഗിരി സംഭവം – ‘ആന്റണിയുടെ കൊടുംചതി’

1995-ലെ ശിവഗിരി സംഘർഷ സമയത്ത് ആലോചനയില്ലാതെ പോലീസ് നടപടി അനുവദിച്ചതും, പിന്നീട് ഡൽഹിയിലേക്ക് മുങ്ങിയതും ആന്റണിയുടെ വിവേകരാഹിത്യമായ തീരുമാനമായിരുന്നുവെന്ന് ഗോപിനാഥൻ ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നു.

“കരുണാകരൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നു” – അദ്ദേഹം പറയുന്നു.

“സമുദായ നേതാക്കളെ അപമാനിച്ച പ്രസ്താവന”

ആന്റണി നടത്തിയ പ്രസ്താവനയിലൂടെ ഡോ. കെ.കെ. രാഹുലനെയും സ്വകാര്യനേട്ടം അന്വേഷിച്ചവരായി ചിത്രീകരിച്ചതിൽ വലിയ അപമാനമുണ്ടായെന്നും, അത് തന്റെ പൊതുജീവിതത്തെ ഗുരുതരമായി ബാധിച്ചുവെന്നും ഗോപിനാഥൻ ആത്മകഥയിൽ എഴുതുന്നു.

“കരുണാകരൻ, ഉമ്മൻചാണ്ടി, ആര്യാടൻ – യഥാർത്ഥ നേതാക്കൾ”

“കരുണാകരൻ, ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് എന്നിവർ എല്ലായ്പ്പോഴും പ്രവർത്തകരോടൊപ്പമായിരുന്നു.

ആന്റണിയിൽ നിന്ന് കിട്ടിയത് നിസ്സഹകരണവും ചതിയും മാത്രം. ആന്റണിയുടെ പ്രസ്താവന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി മാറി” – അദ്ദേഹം പറയുന്നു.

“മൗനവാൽമീകത്തിൽ ഒളിച്ചിരിയ്ക്കുന്ന നേതാവ്”

ആത്മകഥയിൽ മുഴുവൻ ആന്റണിയുടെ സ്വാർത്ഥത, അധികാര കൊതി, രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ് എന്നിവയെ ഗോപിനാഥൻ വെളിപ്പെടുത്തുന്നു. “ആന്റണിയുടെ ആദർശം വെറും മുഖംമൂടിയാണ്. ചരിത്രം അദ്ദേഹത്തെ കുറ്റക്കാരനായി വിധിക്കും” – എന്നാണ് അന്തിമ വിലയിരുത്തൽ.

പുസ്തകത്തിന്റെ വിവരങ്ങൾ

പേര്: ഞാൻ, എന്റെ ജീവിതം

എഴുത്തുകാരൻ: അഡ്വ. കെ. ഗോപിനാഥൻ

പ്രസാധകർ: Lividus Publications

പ്രകാശനം നിർവഹിച്ചത്: വി.എം സുധീരൻ (കോൺഗ്രസ് നേതാവ്)

English SUmmary:

Adv. K. Gopinathan slams AK Antony in his autobiography, calling him a power-hungry opportunist, exposing “myth of idealism” in Kerala politics.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ് മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. കംചത്കയിലാണ്...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസമന്ത്രി വി...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി കോഴിക്കോട്: കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു....

Related Articles

Popular Categories

spot_imgspot_img