എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്
ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം പരാതി. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് പരാതി നൽകിയത്.
11 വയസ്സുള്ള പെൺകുട്ടിയെ 2024-ൽ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അജി കൃഷ്ണനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുകയുള്ളുവെന്നും വ്യക്തമാക്കി. നിലവിൽ എഫ്ഐആറിൽ ആരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കത്തിന്റെ ഭാഗമാണിതെന്നും എച്ച്ആർഡിഎസ് അധികൃതർ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
A POCSO complaint has been filed against HRDS founder chairman Aji Krishnan in Delhi, alleging sexual assault of a minor. Police have taken him into custody, and further investigation is underway.









