വിമാനത്തിൽ യുകെ മലയാളിയായ പത്തനംതിട്ട സ്വദേശിനിയടക്കം 2 മലയാളികൾ
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന വിമാനത്തില്‍ മലയാളികളുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. യുകെ മലയാളി നേഴ്സ് മരിച്ചു. മലയാളി നേഴ്‌സായ കോഴഞ്ചേരി പുല്ലാട് കുറുങ്ങഴവീട്ടിൽ രഞ്ജിത ആർ നായർ (40 ) ആണ് മരിച്ചത്.
ജില്ലാ കളക്ടറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി നാട്ടിലേക്ക് എത്തിയതായിരുന്നു.
സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം വീണ്ടും ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ലണ്ടനിലേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ അനീഷ് സ്ഥിരീകരിച്ചത്.
വിമാനാപകടം, യുകെ മലയാളി നേഴ്സ് മരിച്ചു…!

അപകടത്തില്‍പ്പെട്ടവരില്‍ 12 കുട്ടികളുണ്ടെന്നും സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ പിഞ്ചുകുഞ്ഞുങ്ങളാണ്.
അഹമ്മദാബാദ് സിവില്‍ ആശുപത്രിക്ക് മുകളിലേക്കാണ് വിമാനം പതിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
വിമാനത്തിലുണ്ടായിരുന്നവരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരന്‍മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്‍മാരും ഒരു കാനഡ പൗരനുമുണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
110 മൃതദേഹങ്ങള്‍ കണ്ടെടുത്തായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്‍റെ ടെയില്‍ ഭാഗം ഇടിക്കുന്നതും അഗ്നിഗോളമായി നിലത്തേക്ക് പതിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
കൊല്ലം: വീട്ടിലെ ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.
വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
അപകടം നടക്കുമ്പോൾ എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തിയ ശേഷം കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.
കുറ്റിയിട്ടിരുന്ന വാതിൽ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് കരുതുന്നത്.
വീഴ്ചയിൽ ചില്ലുകഷണങ്ങൾ തുടയിലും കാലിലും തുളച്ചുകയറി.
ഉടനെ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവസമയത്ത് സുനീഷ് മൂത്ത കുട്ടിയെ ട്യൂഷൻ ക്ലാസിലാക്കാൻ പോയിരിക്കുകയായിരുന്നു. കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എയ്ദൻ.