ആറുവർഷം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന ശേഷം പടിയിറങ്ങുന്ന ഇടവേള ബാബുവിന് പകരക്കാരനായി നടൻ ൻസിദ്ദിഖ്. മോഹൻലാൽ അടക്കം തിരക്കുള്ള ഭാരവാഹികളുടെ അഭാവത്തിൽ സംഘടനാ ചുമതലകൾ വഹിച്ചുപോന്ന ബാബുവിൻ്റെ പെട്ടെന്നുള്ള സ്ഥാനമൊഴിയിൽ സംഘടയ്ക്കുള്ളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സിദ്ദിഖ് അരസമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ.
ഇടവേള ബാബുതന്നെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ നിർബന്ധിക്കണമെന്നു മോഹൻലാലിനോട് പല താരങ്ങളും പറഞ്ഞെങ്കിലും . താൽപര്യം ഇല്ലാത്തവരെ നിർബന്ധിക്കേണ്ട എന്നും പകരം ആളെ നോക്കാമെന്നുംആയിരുന്നു ലാലിൻറെ നിലപാട്. ഇതോടെയാണ് പുതിയൊരാൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്.
തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, രൺജി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരുടെ പേരുകൾ ഉയർന്നു വന്നെങ്കിലും താരങ്ങളായ പൃഥ്വിരാജിന്റേയും കുഞ്ചാക്കോ ബോബന്റെയും തിരക്ക് പരിഗണിച്ച് അവരെ ഒഴിവാക്കി. രഞ്ജി പണിക്കർ സമ്മതം മൂളാത്ത സാഹചര്യത്തിൽ നടൻ സിദ്ദിഖ് അരസമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ.
സംഘടനയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് ഏറെക്കുറെ ഉറപ്പാണെങ്കിലും ഔദ്യോഗികമായി തീരുമാനിച്ച് അറിയിച്ചാൽ സംഘടനയിലെ ബഹുഭൂരിപക്ഷവും അതിനൊപ്പം നിൽക്കും എന്ന മുൻകാല അനുഭവം പരിഗണിക്കുമ്പോൾ, സിദ്ദിഖ് സമ്മതം മൂളിയാൽ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരാൾ എത്തില്ല എന്ന് ഉറപ്പാണ്.
1995ൽ തുടങ്ങിയ മലയാള സിനിമ താരസംഘടനയുടെ ആദ്യ പ്രസിഡൻ്റ് എംജി സോമൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം 1997 മുതൽ 2002 വരെ മധു പ്രസിഡൻ്റ് സ്ഥാനം കയ്യാളി. മധു ഒഴിഞ്ഞപ്പോൾ ഇന്നസെൻ്റ് ആ സ്ഥാനത്ത് എത്തി.
നീണ്ട 16 വർഷക്കാലം സർവ്വ സമ്മതനായി തുടർന്ന ഇന്നസെന്റിന്റെ കാലത്ത് മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ മാറിമാറി വന്നപ്പോഴെല്ലാം സെക്രട്ടറി സ്ഥാനം വഹിച്ച ഇടവേള ബാബു, 2018ലാണ് ജനറൽ സെക്രട്ടറിയായി എത്തുന്നത്.