സിനിമയിൽ മെയിൻ വേഷത്തിൽ നായകൻമാർ മാത്രമല്ല ഇടംപിടിക്കാറ്. ചിലപ്പോൾ വാഹനങ്ങൾ കടന്നു വരാം, അതുമല്ലെങ്കിൽ മൃഗങ്ങൾ ആകാം, അല്ലെങ്കിൽ ചില വസ്തുക്കൾ ആകാം…
നായകനോളം തന്നെ മെയിൻ റോളിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പലതുമുണ്ടാകാറുണ്ട് സിനിമയിൽ. ഇക്കൂട്ടത്തിൽ പ്രേക്ഷകരെ അങ്ങനെ കൈയിലെടുത്തിട്ടുള്ളത് കൂടുതലും വണ്ടികൾ തന്നെയായിരിക്കും.
മോഹൻലാൽ ഗംഭീര അഭിനയം കാഴ്ചവെച്ച ലൂസിഫറിലും എംപൂരാനിലും നിറഞ്ഞോടിയ കറുത്ത കാറുണ്ട്. നായകനോളം തന്നെ പ്രാധാന്യം ലഭിച്ച കാർ. ലൂസിഫറിൽ ഈ വാഹനത്തിന്‍റെ ഉടമസ്ഥന്‍ നടന്‍ നന്ദുവാണെന്ന് നേരത്തെ താരം വെളിപ്പെടുത്തിയിരുന്നു. കറുത്ത അംബാസിഡര്‍ ലാന്‍ഡ് മാസ്റ്ററായിരുന്നു അത്.
”കെഎല്‍ടി 666 എന്ന നമ്പര്‍ സിനിമയ്ക്ക് വേണ്ടി മാറ്റിയതാണ്. യഥാര്‍ത്ഥ നമ്പര്‍ വേറെയാണ്. ആ വണ്ടിയുടെ ഇപ്പോഴത്തെ ഉടമ നന്ദുവല്ല. ആ കാർ സ്വന്തമാക്കിയത് മറ്റാരുമല്ല, പൃഥിരാജാണ്.
പൃഥിരാജിന് കൊടുക്കുന്നതില്‍ സന്തോഷമായിരുന്നുവെന്നും നടന്‍ പറഞ്ഞു. കാര്‍ കൊടുക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ടായിരുന്നപ്പോഴാണ് പൃഥിരാജ് ഇത് ചോദിച്ചതെന്നും നന്ദു പറഞ്ഞു.
സിനിമ ഇറങ്ങിയപ്പോള്‍ ഒരു സുഹൃത്ത് വന്നു. ഒരു ചെക്ക് ഒപ്പിട്ട് തരാമെന്നും, വണ്ടി തരാമെങ്കില്‍ എത്ര രൂപ വേണമെങ്കിലും എടുത്തോയെന്നും നന്ദുവിനോട് സുഹൃത്ത് പറഞ്ഞു. പക്ഷെ വണ്ടി തന്റെ കൈയ്യില്‍ ഇല്ലെന്ന് മറുപടി നല്‍കി.
ആ വണ്ടിക്ക് വേണ്ടി കുറേ പേര് വന്നു. വണ്ടി എന്തിന് കൊടുത്തു, ഞങ്ങള്‍ എടുക്കുമായിരുന്നില്ലേ എന്നൊക്കെ അവര്‍ ചോദിച്ചെന്നും നന്ദു പറഞ്ഞു. പെര്‍ഫെക്ഷനുവേണ്ടിയാണ് പൃഥിരാജ് കാര്‍ വാങ്ങിയതെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.