web analytics

പ്രാർത്ഥനയിൽ അടിയുറച്ച കുടുംബം, പ്രശ്നങ്ങളിലും തളരാത്ത പ്രകൃതം, എന്നിട്ടും…..കോട്ടയത്ത് കൂട്ട ആത്മഹത്യയിൽ വിറങ്ങലിച്ച് ഒരു ഗ്രാമം

ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് കോട്ടയം ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം അമ്മയും മക്കളും ട്രെയിൻ തട്ടി മരിച്ചു എന്ന വാർത്ത പുറത്തുവരുന്നത്. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ആണെന്നാണ് ആദ്യം പ്രചരിച്ച വിവരം.

വിവരമറിഞ്ഞ നാടൊന്നാകെ സ്ഥലത്തേക്ക് എത്തി. പോലീസും സ്ഥലത്തെത്തി. ചിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. നടപടികൾ പൂർത്തിയാക്കിയ പോലീസ് ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഇതിനിടെ, തെള്ളകം 101 കവല വടകര കുരിയാക്കോസും മോളിയും മകൾ ഷൈനിയെയും കൊച്ചുമക്കളായ അലീന ഇവന് എന്നിവരേയും കാണാനില്ല എന്ന പരാതി നൽകാൻ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തി. രാവിലെ പള്ളിയിലേക്ക് പോയ മൂവരും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല എന്നതായിരുന്നു പരാതി.

ഈ സമയം പാറോലിക്കൽ ട്രെയിൻ തട്ടി മരിച്ചവരുടെ മൃതദേഹങ്ങൾ ആരുടെതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവികൾ കേന്ദ്രീകരിച്ചും പരിസരവാസികളോട് വിവരങ്ങൾ ആരാഞ്ഞും പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരും പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്.

ഇവർ പറഞ്ഞ അടയാളങ്ങൾ ഒത്തു നോക്കിയ പോലീസ് മരിച്ചത് ഷൈനിയും മക്കളും ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും മൃതദേഹത്തിന്റെ വസ്ത്രങ്ങളുടെയും ഫോട്ടോയും കാണിച്ചു സംഭവം സ്ഥിരീകരിച്ചു.

മകളുടെയും പൊന്നോമനകളായ കൊച്ചുമക്കളുടെയും ചിന്നഭിന്നമായ മൃതദേഹങ്ങൾ നേരിൽ കാണേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഈ വൃദ്ധ ദമ്പതികൾ.

തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ ഭാര്യ ഷൈനി, മക്കളായ അലീന എലിസബത്ത് നോബി, ഇവാന മരിയ നോബി എന്നിവരാണ് ദാരുണമായി മരിച്ചത്. കോട്ടയം നിലമ്പൂർ പാസഞ്ചർ ആണ് ഇവരെ തട്ടിയത്.

ട്രെയിൻ എത്തിയപ്പോൾ ഷൈനി മക്കളെയും ചേർത്തുപിടിച്ച് ട്രാക്കിലേക്ക് കയറി നിൽക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. തുടരെത്തുടരെ ഹോൺ അടിച്ചെങ്കിലും ഇവർ ട്രാക്കിൽ നിന്ന് മാറിയില്ല.

പള്ളിയിൽ പോവുകയാണ് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നും അടുത്തുള്ള പള്ളിയിൽ പോകുന്ന ശീലം ഇവർക്ക് ഉണ്ടായിരുന്നു. മുടങ്ങാതെ പള്ളിയിൽ എത്തിയിരുന്ന അമ്മയുടെയും മക്കളുടെയും മരണം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് പരിസരവാസികളും ഇടവകാംഗങ്ങളും.

ഇറാക്കിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഭർത്താവ് നോബി. കുടുംബ പ്രശ്നങ്ങൾ മൂലം ഏതാനും മാസങ്ങളായി ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിൽ ആണ് ഷൈനിയും മക്കളും കഴിഞ്ഞിരുന്നത്. ഇന്നലെയാണ് നോബി ഇറാഖിലേക്ക് തിരിച്ചു പോയത്. ആ ദിവസം തന്നെ മക്കളെയും കൂട്ടി ജീവനൊടുക്കാൻ ഷൈനി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ 9 മാസങ്ങളായി പാറോലിക്കലുള്ള ഷൈനിയുടെ വീട്ടിലാണ് ഷൈനിയും 2 മക്കളും കഴിഞ്ഞിരുന്നത്. മൂത്തമകൻ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. നഴ്സിംഗ് പാസായ ഷൈനി പക്ഷേ തനിക്ക് ജോലി ഇല്ലാത്തതിൽ അതീവ ദുഃഖിതയായിരുന്നു. രാവിലെ മക്കളെയും കൂട്ടി പള്ളിയിൽ പോകാനായി ഇറങ്ങിയ ഷൈനി വീടിനു 300 മീറ്റർ മാത്രം അകലെ വച്ചാണ് ആത്മഹത്യ ചെയ്തത്.

അലീനയും ഇവാനയെയും കുറിച്ചു സ്കൂൾ അധികൃതർക്കും നല്ല ഓർമ്മകൾ മാത്രമാണുള്ളത്. തെള്ളകം ഹോളിക്രോസ് സ്കൂളിലെ 5,6 ക്ലാസിലെ വിദ്യാർഥിനികൾ ആയിരുന്നു ഇരുവരും. നന്നായി പഠിച്ചിരുന്ന ഇരുവരും സ്കൂളിലെ പ്രവർത്തനങ്ങളിൽ എല്ലാം സജീവമായി പങ്കെടുത്തിരുന്നു. ജൂലൈ മാസത്തിലാണ് ഇരുവരെയും ഹോളിക്രോസിൽ ചേർത്തത്.

പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം ദൈവത്തിൽ ആശ്രയിച്ചിരുന്ന ഷൈനി ദിവസവും മുടങ്ങാതെ പള്ളിയിൽ പോയിരുന്നു. എല്ലാ വിഷമങ്ങളും ദൈവത്തിൽ അർപ്പിച്ച് ജീവിച്ചിരുന്ന ഇവർ ഇത്തരം ഒരു കടുംകൈ ചെയ്തതിന്റെ നടുക്കത്തിലാണ് പരിസരവാസികളും ഇടവകാംഗങ്ങളും.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ്

ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ് കോവളം...

ഈ ക്രിക്കറ്റ് ഗ്രൗണ്ട് നിലനിർത്തുമോ? ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ!

ഈ ക്രിക്കറ്റ് ഗ്രൗണ്ട് നിലനിർത്തുമോ? ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ! കൊച്ചി:കാസർകോട് ബദിയടുക്കയിൽ Kerala...

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

മരിച്ച അമ്മയെ വീട്ടിൽ ഒളിപ്പിച്ചു; ‘അമ്മയായി’ വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ !

'അമ്മയായി' വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ ! ഇറ്റലിയിലെ ബോർഗോ...

‘വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: കുടുങ്ങിയാലും പ്രശ്നമില്ലെ’ന്ന് ഡോക്ടർ: അനാദരവെന്നു ആരോഗ്യമന്ത്രി

വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: ഡോക്ടർ ആലപ്പുഴ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ്...

Related Articles

Popular Categories

spot_imgspot_img