പ്രാർത്ഥനയിൽ അടിയുറച്ച കുടുംബം, പ്രശ്നങ്ങളിലും തളരാത്ത പ്രകൃതം, എന്നിട്ടും…..കോട്ടയത്ത് കൂട്ട ആത്മഹത്യയിൽ വിറങ്ങലിച്ച് ഒരു ഗ്രാമം

ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് കോട്ടയം ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം അമ്മയും മക്കളും ട്രെയിൻ തട്ടി മരിച്ചു എന്ന വാർത്ത പുറത്തുവരുന്നത്. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ആണെന്നാണ് ആദ്യം പ്രചരിച്ച വിവരം.

വിവരമറിഞ്ഞ നാടൊന്നാകെ സ്ഥലത്തേക്ക് എത്തി. പോലീസും സ്ഥലത്തെത്തി. ചിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. നടപടികൾ പൂർത്തിയാക്കിയ പോലീസ് ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഇതിനിടെ, തെള്ളകം 101 കവല വടകര കുരിയാക്കോസും മോളിയും മകൾ ഷൈനിയെയും കൊച്ചുമക്കളായ അലീന ഇവന് എന്നിവരേയും കാണാനില്ല എന്ന പരാതി നൽകാൻ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തി. രാവിലെ പള്ളിയിലേക്ക് പോയ മൂവരും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല എന്നതായിരുന്നു പരാതി.

ഈ സമയം പാറോലിക്കൽ ട്രെയിൻ തട്ടി മരിച്ചവരുടെ മൃതദേഹങ്ങൾ ആരുടെതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവികൾ കേന്ദ്രീകരിച്ചും പരിസരവാസികളോട് വിവരങ്ങൾ ആരാഞ്ഞും പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരും പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്.

ഇവർ പറഞ്ഞ അടയാളങ്ങൾ ഒത്തു നോക്കിയ പോലീസ് മരിച്ചത് ഷൈനിയും മക്കളും ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും മൃതദേഹത്തിന്റെ വസ്ത്രങ്ങളുടെയും ഫോട്ടോയും കാണിച്ചു സംഭവം സ്ഥിരീകരിച്ചു.

മകളുടെയും പൊന്നോമനകളായ കൊച്ചുമക്കളുടെയും ചിന്നഭിന്നമായ മൃതദേഹങ്ങൾ നേരിൽ കാണേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഈ വൃദ്ധ ദമ്പതികൾ.

തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ ഭാര്യ ഷൈനി, മക്കളായ അലീന എലിസബത്ത് നോബി, ഇവാന മരിയ നോബി എന്നിവരാണ് ദാരുണമായി മരിച്ചത്. കോട്ടയം നിലമ്പൂർ പാസഞ്ചർ ആണ് ഇവരെ തട്ടിയത്.

ട്രെയിൻ എത്തിയപ്പോൾ ഷൈനി മക്കളെയും ചേർത്തുപിടിച്ച് ട്രാക്കിലേക്ക് കയറി നിൽക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. തുടരെത്തുടരെ ഹോൺ അടിച്ചെങ്കിലും ഇവർ ട്രാക്കിൽ നിന്ന് മാറിയില്ല.

പള്ളിയിൽ പോവുകയാണ് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നും അടുത്തുള്ള പള്ളിയിൽ പോകുന്ന ശീലം ഇവർക്ക് ഉണ്ടായിരുന്നു. മുടങ്ങാതെ പള്ളിയിൽ എത്തിയിരുന്ന അമ്മയുടെയും മക്കളുടെയും മരണം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് പരിസരവാസികളും ഇടവകാംഗങ്ങളും.

ഇറാക്കിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഭർത്താവ് നോബി. കുടുംബ പ്രശ്നങ്ങൾ മൂലം ഏതാനും മാസങ്ങളായി ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി സ്വന്തം വീട്ടിൽ ആണ് ഷൈനിയും മക്കളും കഴിഞ്ഞിരുന്നത്. ഇന്നലെയാണ് നോബി ഇറാഖിലേക്ക് തിരിച്ചു പോയത്. ആ ദിവസം തന്നെ മക്കളെയും കൂട്ടി ജീവനൊടുക്കാൻ ഷൈനി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ 9 മാസങ്ങളായി പാറോലിക്കലുള്ള ഷൈനിയുടെ വീട്ടിലാണ് ഷൈനിയും 2 മക്കളും കഴിഞ്ഞിരുന്നത്. മൂത്തമകൻ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. നഴ്സിംഗ് പാസായ ഷൈനി പക്ഷേ തനിക്ക് ജോലി ഇല്ലാത്തതിൽ അതീവ ദുഃഖിതയായിരുന്നു. രാവിലെ മക്കളെയും കൂട്ടി പള്ളിയിൽ പോകാനായി ഇറങ്ങിയ ഷൈനി വീടിനു 300 മീറ്റർ മാത്രം അകലെ വച്ചാണ് ആത്മഹത്യ ചെയ്തത്.

അലീനയും ഇവാനയെയും കുറിച്ചു സ്കൂൾ അധികൃതർക്കും നല്ല ഓർമ്മകൾ മാത്രമാണുള്ളത്. തെള്ളകം ഹോളിക്രോസ് സ്കൂളിലെ 5,6 ക്ലാസിലെ വിദ്യാർഥിനികൾ ആയിരുന്നു ഇരുവരും. നന്നായി പഠിച്ചിരുന്ന ഇരുവരും സ്കൂളിലെ പ്രവർത്തനങ്ങളിൽ എല്ലാം സജീവമായി പങ്കെടുത്തിരുന്നു. ജൂലൈ മാസത്തിലാണ് ഇരുവരെയും ഹോളിക്രോസിൽ ചേർത്തത്.

പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം ദൈവത്തിൽ ആശ്രയിച്ചിരുന്ന ഷൈനി ദിവസവും മുടങ്ങാതെ പള്ളിയിൽ പോയിരുന്നു. എല്ലാ വിഷമങ്ങളും ദൈവത്തിൽ അർപ്പിച്ച് ജീവിച്ചിരുന്ന ഇവർ ഇത്തരം ഒരു കടുംകൈ ചെയ്തതിന്റെ നടുക്കത്തിലാണ് പരിസരവാസികളും ഇടവകാംഗങ്ങളും.

spot_imgspot_img
spot_imgspot_img

Latest news

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് മിസൈൽ തൊടുത്ത് പാകിസ്ഥാൻ; നിലംതൊടും മുമ്പ് തകർത്ത് ഇന്ത്യൻ സേന

ശ്രീനഗർ: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ സൈനിക നീക്കങ്ങൾ...

Other news

സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും; പ്രതിരോധിച്ച് ഇന്ത്യൻ സേന; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. ഇന്നലെ വൈകീട്ട് മുതല്‍...

ക്വറ്റ പിടിച്ചെടുത്ത് ബിഎൽഎ, ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐ

ന്യൂഡൽഹി ∙ ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച്...

ഫ്ലാറ്റിൽ തീപിടുത്തം: പ്രവാസി യുവാവിനു ദാരുണാന്ത്യം: വിടപറഞ്ഞത് കോട്ടയം സ്വദേശി

ഏറ്റുമാനൂർ/കോട്ടയം: കുവൈത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ...

ഇന്ത്യൻ മിസൈൽ പോരിൽ വിറച്ച് പാക്ക് നഗരങ്ങൾ; പാക്ക് പ്രധാനമന്ത്രിയെ വീട്ടിൽനിന്നു മാറ്റി

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ....

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം

ആലപ്പുഴ: നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ആലപ്പുഴ കരുമാടി സ്വദേശി...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

Related Articles

Popular Categories

spot_imgspot_img