തിരുവനന്തപുരം: കത്തുന്ന വേനലില്‍ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് മന്ത്രി കെ കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വകുപ്പു മന്ത്രിയും ആവർത്തിക്കുമ്പോഴും നിലവിലെ സാഹചര്യത്തിന് മാറ്റം വന്നില്ലെങ്കിൽ നിയന്ത്രണത്തിലേക്ക് പോകാനാണ് സാധ്യത. വൈദ്യുത മന്ത്രി, ഉൗർജ വകുപ്പ് സെക്രട്ടറി തുടങ്ങിയവർ പെങ്കടുക്കുന്ന യോഗത്തിൽ ഇപ്പോഴത്തെ സാഹചര്യം കെ.എസ്.ഇ.ബി സി.എം.ഡിയും ഡയറക്ടർമാരും വിശദീകരിക്കും.
ലോഡ് ഷെഡിങ് കെ എസ് ഇ ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാന ചര്‍ച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. എ സിയുടെ കനത്ത ഉപയോഗമാണ് കെ എസ് ഇ ബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.
നിലവിൽ അധികവില നൽകിയാലും വിവിധ സംസ്ഥാനങ്ങളിൽനിന്നടക്കം ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാൻ 300 മെഗാവാെട്ടങ്കിലും മുടക്കമില്ലാതെ ലഭ്യമാക്കണം എന്നതുൾപ്പെടെ പ്രതിസന്ധി അതിജീവിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്നുള്ള ഇടപെടലാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന്റെ അധികബാധ്യതയും അമിത ലോഡ് മൂലം ട്രാൻസ്ഫോർമറുകൾ വ്യാപകമായി കത്തിപ്പോവുന്നതുമൂലമുള്ള പ്രതിസന്ധിയും കെ.എസ്.ഇ.ബി ഇതിനകം സർക്കാറിനെ അറിയിച്ചിട്ടുണ്ട്.