പൂക്കോട് വെറ്റിനറി സർവകലാശാലയിൽ രണ്ടാംവർഷ ബിവിഎസ് സി വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിമർശനകുറിപ്പുമായി സിനിമാതാരം ജോയ് മാത്യൂ.
പതാകയിലും പ്രൊഫൈലിലും ചെഗുവേര തന്നെയാണെങ്കിലും നമ്മുടെ നാട്ടിലെ ഇളം തലമുറയ്ക്ക് താൽപ്പര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവ തീപ്പന്തങ്ങളാകാനാണ്, ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം ഇത്തരം അരും കൊലകൾ തുടരുമെന്നും താരം. ഫേസ്ബുക്കിൽ ഇ്ട്ട കുറിപ്പിലാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ കുറിപ്പ്.
പൂക്കോട് വെറ്റിനറി സർവകലാശാലയിൽ രണ്ടാംവർഷ ബിവിഎസ് സി വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്. സംഭവത്തിൽ ഏഴു പേർ അറസ്റ്റിലായിരിക്കുകയാണ്. 20 പേർ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന് പതിനൊന്നാം ദിവസമാണ് പോലീസ് കേസിൽ അറസ്റ്റ് നടത്തിയിരിക്കുന്നത്്. സിദ്ധാർത്ഥനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 18 നായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റ്്
”പതാകയിൽ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ ,പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ .പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും .എന്നാൽ നമ്മുടെ ചുടുചോറ് വാരികൾക്ക് അതിനേക്കാൾ താൽപ്പര്യം കൊടി ,കിർമാണി ,ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്.അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത് .!
ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം
ഇത്തരം അരും കൊലകൾ തുടരും
ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത്
കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാതെ നമുക്ക് പറയാൻ പറ്റുന്നത് .”