അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലാ ഹാരിസും തമ്മിലുള്ള സംവാദത്തെ അമേരിക്കൻ , അന്താരാഷ്ട്ര മാധ്യമങ്ങൾ വളരെ ശ്രദ്ധയോടെയാണ് വിലയിരുത്തുന്നത്. A debate between Donald Trump and Kamala Harris
ഫോക്‌സ് ന്യൂസ് സംവാദത്തിൽ യു.എസ്.പ്രസിഡന്റും മുൻ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ട്രംപിന്റെ മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യസ്ത്യസ്തമായി കമലാ ഹാരിസ് സംവാദത്തിൽ ശ്രദ്ധയോടെ പങ്കെടുക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ചർച്ചയുടെ തുടക്കത്തിൽ തന്നെ കമലാ ഹാരിസ് സമയം പാഴാക്കാതെ പ്രത്യാക്രമണങ്ങളിൽ ശ്രദ്ധിച്ചിരുന്നു. ഒരുവേള കമല മാർക്‌സിസ്റ്റാണ് എന്ന് ട്രംപ് ആരോപിച്ചതോടെ കമ ഒന്നു പതറി. എന്നാൽ പിന്നാലെ തന്നെ ട്രംപിന്റെ റഷ്യൻ ബന്ധവും, പ്രസിഡന്റായിരുന്ന കാലത്ത് കിം ജോങ് ഉന്നുമായി നടത്തിയ ചർച്ചകളും എടുത്തുകാട്ടി കമല പ്രതിരോധിച്ചു.
കിം ജോങ് ഉന്നിന് പ്രണയലേഖനം എഴുതുന്നയാളാണ് ട്രംപെന്നും കമല തിരിച്ചടിച്ചു. ഗർഭഛിത്രം, കുടിയേറ്റം യുദ്ധങ്ങൾ തുടങ്ങിയവയെല്ലാം ചർച്ചയിൽ വിഷയങ്ങളായി. പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയെ ചൈനയ്ക്ക് ട്രംപ് വിറ്റു എന്ന് കമലാ ആരോപിച്ചു.
ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരെ ട്രംപ് അഭിമുഖീകരിച്ചു. കറുത്തവർഗക്കാരായ വോട്ടർമാരുടെ കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഞാൻ അവരെ സ്‌നേഹിക്കുന്നു എന്ന മറുപടിയാണ് ട്രംപ് പറഞ്ഞത്.
ചൂടേറിയ സംവാദത്തിൽ കമലാ ഹാരിസ് നേരിയ മുൻതൂക്കം നേടിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും ട്രംപിന്റെ പിന്തുണ ഇളകാത്തതാണെന്നും അഭിമുഖത്തിൽ ആരു മുന്നേറിയാലും ട്രംപ് ക്യാമ്പിന് കോട്ടം തട്ടില്ലെന്നും മീഡിയ റിപ്പോർട്ടുകളുണ്ട്.