സ്കൂളിലെ പൊതുടാപ്പിൽനിന്ന് വെള്ളം കുടിച്ചതിനു വിദ്യാർഥിക്ക് നേരെ അധ്യാപകർ ജാതി അധിക്ഷേപം നടത്തിയതായി പരാതി. ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. (A complaint of caste abuse was made against the student who drank water from the public tap)
പട്ടികജാതി വിദ്യാർഥിയെയാണ് അധ്യാപിക അധിക്ഷേപിച്ചത്. നിന്നെയൊക്കെ കണ്ടാൽ അറപ്പ് തോന്നുമെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം എന്ന് പറയുന്നു.
ഇതുകണ്ട വിദ്യാർഥിയുടെ ഇരട്ട സഹോദരൻ വിഷയത്തിൽ പ്രതികരിച്ചു. ഇതിനെ തുടർന്ന് വിദ്യാർഥിയെ സ്കൂളിൽനിന്ന് പുറത്താക്കിയെന്നും ആക്ഷേപമുണ്ട്. പിടിഎ ഉറപ്പുനൽകിയിട്ടും തിരിച്ചെടുത്തില്ലെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.
ഒരേ ഛായയുള്ളവർ സ്കൂളിൽ പഠിക്കേണ്ടെന്നാണ് പ്രിൻസിപ്പൽ പറയുന്നതെന്നും മാതാവ് പറയുന്നു. വിദ്യാർഥിയുടെ പഠനം മുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടിരിക്കുകയാണ് എന്നാണറിയുന്നത്.