web analytics

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ വേർപാടിൽ നടുങ്ങി ഒരു നാട്

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ വേർപാടിൽ നടുങ്ങി ഒരു നാട്

കൊല്ലം-തേനി ദേശീയപാതയില്‍ നടന്ന ഭീകരാപകടത്തിൽ 24 കാരിയായ യുവതിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് തൊടിയൂര്‍ സ്വദേശിനി അഞ്ജന മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം.

അഞ്ജന സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഒരു സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറ്റൊരു ബസിലേക്കിടിച്ചു. തുടര്‍ന്ന് റോഡില്‍ വീണു ഉരുളിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു.

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

അപകട സ്ഥലത്ത് വെച്ചുതന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലര്‍ക്കായാണ് അഞ്ജന ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അവര്‍ക്ക് നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിച്ചത്. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

ഈ ദാരുണ സംഭവത്തില്‍ നാട്ടുകാർക്കും സഹപ്രവർത്തകർക്കും വലിയ ഞെട്ടലാണ്. ജീവിതത്തിന്റെ പുതിയ തുടക്കത്തിന് ഒരുങ്ങുകയായിരുന്നു യുവതിക്ക് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് സമൂഹത്തെ നടുക്കിയിരിക്കുകയാണ്.

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷൻ. കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലാണ് വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്.

പൊലീസിന്റെ സേവനം തേടിയെത്തുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിക്കാവൂ എന്നാണ് ഈ സ്റ്റേഷനിലെ പുതിയ നിയമം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് സ്റ്റേഷന് മുന്നിൽ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്.

അനുമതിയോടെ മാത്രമേ പ്രവേശനം

സ്റ്റേഷനിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസിൽ വ്യക്തമാക്കുന്നത് പ്രകാരം, സേവനങ്ങൾക്കായി എത്തുന്നവർ ആദ്യം വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം അറിയിക്കണം. ശേഷം, അവരുടെ സമ്മതത്തോടുകൂടി മാത്രമേ അകത്ത് കടക്കാൻ പാടുള്ളൂ.

സ്ഥലപരിമിതി മൂലമാണിതെന്നും, ഒരേസമയം ഒരുപാട് പേർ എത്തുന്നതുകൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും സ്റ്റേഷൻ അധികൃതർ വിശദീകരിക്കുന്നു.

ജനങ്ങൾക്ക് ആശങ്ക

പക്ഷേ, സാധാരണക്കാരുടെ കാഴ്ചപ്പാടിൽ ഇത് വലിയ ആശങ്കയ്ക്കിടയാക്കുന്ന കാര്യമാണ്. പോലീസ് സ്റ്റേഷനുകൾ പരാതിക്കാരുടെ സുരക്ഷിത അഭയം ആയിരിക്കണം.

പരാതി പറയാനെത്തുന്നവർക്ക് വീണ്ടും അനുമതി തേടേണ്ടിവരുന്നത് അവരെ ഭയപ്പെടുത്താനും നിരാശപ്പെടുത്താനും ഇടയാക്കുമെന്ന് വിമർശനങ്ങൾ ഉയരുന്നു.

മുൻപുണ്ടായ വിവാദങ്ങൾ

കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ മുമ്പും വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്തിടെ, ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സ്റ്റേഷനിൽ മർദ്ദിച്ചുവെന്നാരോപിച്ച് പരാതി ഉയർന്നിരുന്നു.

ഒരു കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ സിഐ തന്നെ ആക്രമിച്ചുവെന്നാണ് സജീവ് എന്ന വ്യക്തിയുടെ ആരോപണം. കൂടാതെ, പരാതി പറയാനെത്തിയ ഒരു പെൺകുട്ടിയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന പരാതിയും ഉണ്ടായിരുന്നു.

‘എടീ’ എന്ന് വിളിച്ചും, “കുടുംബ പ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല പൊലീസ് സ്റ്റേഷൻ” എന്നും പറഞ്ഞുവെന്നാരോപണം അന്നത്തെ വിവാദം കൂടുതൽ രൂക്ഷമാക്കി.

വിശ്വാസ്യതയ്ക്ക് തിരിച്ചടി

ഇത്തരത്തിലുള്ള സംഭവങ്ങളും ഇപ്പോഴത്തെ “മുൻകൂർ അനുമതി” നിയമവും, പൊലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായിരിക്കുമെന്ന് സാമൂഹിക പ്രവർത്തകരും നിയമ വിദഗ്ദ്ധരും പറയുന്നു.

പൊലീസ് സംവിധാനത്തിൽ ജനങ്ങളുമായി ഉള്ള ദൂരം കുറയ്ക്കണമെന്നതിന് പകരം കൂടുതൽ ഭിത്തികൾ ഉയർത്തുകയാണിതെന്നും അവർ വിമർശിക്കുന്നു.

അധികൃതരുടെ വിശദീകരണം

അതേസമയം, സ്റ്റേഷൻ അധികൃതർ പറയുന്നത് വേറെയാണ്. സ്ഥലപരിമിതിയും സുരക്ഷാ കാരണങ്ങളും മൂലം തന്നെയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയതെന്ന് അവർ വ്യക്തമാക്കുന്നു.

പരാതികൾ കേൾക്കുന്നതിൽ തടസ്സമുണ്ടാകില്ലെന്നും, എല്ലാവർക്കും സേവനം ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു.

പൊതു പ്രതികരണങ്ങൾ

സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും ഇതിനോടുള്ള പ്രതികരണങ്ങൾ വ്യാപകമാണ്. “ജനങ്ങളുടെ പണംകൊണ്ടാണ് പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.

ജനങ്ങൾക്ക് പ്രവേശിക്കാൻ അനുമതി തേടേണ്ടി വരുന്നത് ജനാധിപത്യ വിരുദ്ധമാണ്” എന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും. ചിലർ സുരക്ഷാ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി പൊലീസിന്റെ നിലപാട് അനുകൂലിച്ചും പ്രതികരിച്ചു.



spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക്;’പൗരന്മാർക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല’; കടുപ്പിച്ച് ട്രംപ്

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക്;'പൗരന്മാർക്ക് ഭീഷണിയാകുന്നവരെ പ്രവേശിപ്പിക്കില്ല' വാഷിങ്ടൺ: കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക്...

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക...

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക്...

വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!

വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ്...

Related Articles

Popular Categories

spot_imgspot_img