പുറത്തുപോയി തിരിച്ചെത്തിയപ്പോൾ വീട്ടിൽ കാമുകനൊപ്പം കണ്ട 19-കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ഹൈദരാബാദിലെ ഇബ്രാഹിംപട്നം എന്ന സ്ഥലത്ത് ജംഗമ്മ എന്ന സ്ത്രീയാണ് ഭാർഗവി എന്ന സ്വന്തം മകളെ കൊലപ്പെടുത്തിയത്. മകൾക്ക് വിവാഹാലോചന നടക്കുന്ന സമയമായിരുന്നുവെന്നും എന്നാൽ മകൾക്ക് കാമുകനുണ്ടെന്ന് അറിഞ്ഞ രോഷമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
വീട്ടിലാരുമില്ലാതിരുന്ന സമയത്ത് ഭാർഗവി കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി. ഈ സമയം ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ജംഗമ്മ ഭാർഗവിയെയും കാമുകനെയും വീട്ടിൽ ഒരുമിച്ച് കാണുകയായിരുന്നു.
കാമുകനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം മകളെ ആക്രമിക്കുകയും പിന്നീട് സാരി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഈ സംഭവം നേരിൽ കണ്ട ഭാർഗവിയുടെ ഇളയ സഹോദരൻ സംഭ വം പുറത്തു പറഞ്ഞഗത്തോടെയാണ് ജംഗമ അറസ്റ്റിലായത്. ജനലിലൂടെ അമ്മ തന്റെ സഹോദരിയെ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് സഹോദരന്‍ പൊലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിൽ ജംഗമ കുറ്റം സമ്മതിച്ചു.