തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും.
ഡിസംബറിൽ ഹർജി പരിഗണിച്ചപ്പോള്‍ സമാനമായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസ് സമയം ചോദിച്ചിരുന്നു.
അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറിയിരുന്നു.
പക്ഷെ ഇന്ന് ഹർജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കുമോയെന്നതാണ് നിർണായകമാണ്.
അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ തെളിവുണ്ടോയെന്നും ഹർജിക്കാരനോട് കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു.
പി.വി. അൻവർ ഉയർത്തി ആരോപണങ്ങളുടെ വീഡിയോയാണ് ഹർജിക്കാരായ നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ കോടതിയിൽ സമർപ്പിച്ചത്.









