വ്‌ളോഗർ ജുനൈദിൻറെ അപകട മരണത്തിൽ ദുരൂഹത; ആരോപണവുമായി സംവിധായകൻ

ബൈക്ക് അപകടത്തിൽ മരിച്ച വ്‌ളോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. കുറച്ചു നാളുകൾക്ക് മുൻപ് ജുനൈദ് ബലാത്സംഗ ആരോപണത്തിന്മേൽ അറസ്റ്റിലായിരുന്നു.

ആ കേസിൽ നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാൻ ഇനി അയാൾക്ക് കഴിയില്ല എന്നും, അയാൾക്കെതിരെ വളരെ മോശമായ തരത്തിലുള്ള വിഡിയോകളും പോസ്റ്റുകളും കൊണ്ട്‌ സാമൂഹ്യമാധ്യമങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു ജുനൈദ് മരിച്ചുപോയതെന്നും സനൽകുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഇനി മരിച്ചതാണോ അതെയോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്‌നമില്ലെന്നും, അവർ അടുത്ത ഇരയെ തേടിപോകുമെന്നും പറഞ്ഞാണ് സനൽകുമാർ അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്നലെ വൈകീട്ട് 6.20 ന് ഉണ്ടായ ബൈക്ക് അപകടത്തിലാണ് വ്‌ളോഗർ ജുനൈദ് മരണപ്പെട്ടത്. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ തലയുടെ പിൻഭാഗത്ത് പരിക്കേൽക്കുകയായിരുന്നു. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടന്ന ജുനൈദിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.

സനൽകുമാർ ശശിധരൻറെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാൾ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലിൽ കണ്ടു. അതിൽ പക്ഷെ അയാൾ പറയുന്നത് കേൾപ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാൾ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.

അയാളുടെ വ്ലോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട്‌ പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവർ അടുത്ത ഇരയെ തേടും.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം നൽകിയതായി...

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്...

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും...

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ്

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ് ഇടുക്കി കുമളിയിൽ കുടുംബവഴക്കിനൊടുവിൽ 18...

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്...

Related Articles

Popular Categories

spot_imgspot_img