ഒരു ഗ്രാമത്തിലെ ജനങ്ങളുടെ മുഴുവൻ മുടി കൊഴിയുകയും കഷണ്ടിയാകുകയും ചെയ്യുന്നതായി കണ്ടത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. 2024 ഡിസംബർ മുതൽ ഈ വർഷം ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം 18 ഗ്രാമങ്ങളിലായി ഏകദേശം 300 വ്യക്തികൾക്ക് മുടി കൊഴിഞ്ഞെന്നും പലരിലും കഷണ്ടി രൂപപ്പെട്ടതായും കണ്ടെത്തി.
ഇതിൽ കൂടുതലും കോളജ് വിദ്യാർത്ഥികളും ,പെൺകുട്ടികളുമാണ്.എട്ട് വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ആളുകൾക്ക് കഷണ്ടി വന്നതോടെയാണ് ആളുകൾ പരോശോധനയ്ക്കിറങ്ങിയത്.
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. കീടനാശിനി കലർന്ന വെള്ളം കുടിച്ചതാകാം മുടി കൊഴിച്ചിലിന് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. തുടർന്ന് അധികൃതർ രോഗബാധിത പ്രദേശങ്ങളിൽ എത്തി സാമ്പിളുകൾ ശേഖരിച്ച് താനെയിലെ വെർണി അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു.
ഇവിടുത്തെ റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനയിൽ സെലിനിയത്തിന്റെ അളവ് 14.52 മില്ലിഗ്രാം/കിലോഗ്രാം ആണെന്ന് കണ്ടെത്തി.
പഞ്ചാബ് ഹരിയാന എന്നിവടങ്ങളിൽ നിന്നാണ് വിതരണകേന്ദ്രങ്ങളിലേക്ക് ഗോതമ്പ് എത്തിക്കുന്നത്. കഴിച്ച ഭക്ഷണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പരിഭ്രാന്തിയിലായിരിക്കുകായാണ് ജനങ്ങൾ.