കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍.
മലപോലെ മാലിന്യം നിറഞ്ഞ ബ്രഹ്‌മപുരത്തെ ഒരു മൈതാനമാക്കി മാറ്റിയിരിക്കുകയാണ് സർക്കാർ.
ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. കൊച്ചി മേയര്‍ എം. അനില്‍ കുമാറിനും പി.വി. ശ്രീനിജന്‍ എംഎല്‍എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ മന്ത്രിതന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഇട്ടത്.
‘ബ്രഹ്‌മപുരത്ത് വേണമെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കാം… പതിറ്റാണ്ടുകളായി ബ്രഹ്‌മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ 75%-വും ഇതിനകം നീക്കംചെയ്തിട്ടുണ്ട്, 18 ഏക്കര്‍ ഭൂമി ഇങ്ങനെ വീണ്ടെടുത്തു’ മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് ഇത്.
പലവട്ടം തീപിടുത്തം ഉണ്ടാകുകയും കൊച്ചിയിലെ ജനജീവിതം ദുസഹമാവുകയും ചെയ്ത് ബ്രഹ്‌മപുരത്തെ വീണ്ടെടുത്തുകയിരിക്കുയാണ് ചെയ്തിരിക്കുന്നത്.
707 കോടിയുടെ സമഗ്ര ഖരമാലിന്യ പ്ലാന്റാണ് ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പ്പറേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ലോകബാങ്ക് സഹായത്തോടെയാണ് പദ്ധതി നടപ്പാകുക.
‘