കരാറുകാരൻ സുരേഷ് ഇപ്പോഴും ഒളിവിൽ തന്നെ; മാധ്യമപ്രവർത്തകൻ മുകേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കൾ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

ന്യൂഡൽഹി: ചത്തീസ്ഗഡിൽ മാധ്യമപ്രവർത്തകന് മുകേഷ് ചന്ദ്രക്കാറിന്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊല്ലപ്പെട്ട മുകേഷിന്‍റെ ബന്ധുക്കളായ രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രക്കർ(32)ന്‍റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ബിജാപൂരിലെ ചട്ടൻപാറ ബസ്തിയിലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. ജനുവരി ഒന്ന് മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

സംഭവത്തിൽ മുകേഷിന്‍റെ ബന്ധുവായ റിതേഷ് ചന്ദ്രാകറിനെ ശനിയാഴ്ച റായ്പൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പിന്നിട് മുകേഷിന്‍റെ മറ്റൊരു ബന്ധു ദിനേഷ് ചന്ദ്രാകർ, സൂപ്പർവൈസറായ മഹേന്ദ്ര രാംടെകെ എന്നിവരെ ബിജാപൂരിൽ നിന്ന് പിടികൂടി.

കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന കരാറുകാരൻ സുരേഷ് ചന്ദ്രകർ ഇപ്പോഴും ഒളിവിലാണ്.

ബന്ധുവായ റിതേഷ്, മഹേന്ദ്ര രാംടെകെ എന്നിവർക്കൊപ്പം സുരേഷിന്‍റെ സ്ഥലത്ത് വച്ച് മുകേഷ് അത്താഴം കഴിച്ചതായും പിന്നീട് ഇവരുമായി മുകേഷ് തർക്കമുണ്ടായതായും പോലീസ് പറഞ്ഞു.

റിതേഷും മഹേന്ദ്രയും മുകേഷിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയും തുടർന്ന് മുകേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് ഇവർ മുകേഷിനെ റ മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മുകേഷിന്‍റെ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പിന്നീട്നശിപ്പിച്ചു.

കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്‍റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകള്‍ കണ്ടെത്തി. സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മുകേഷിൻ്റെമൃതദേഹം. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയും കൈയിലെ ടാറ്റുവിലൂടെയുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

Other news

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ ന്യൂഡൽഹി: ഹൈവേകളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള...

പാതിവിലത്തട്ടിപ്പ്:പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്

പാതിവിലത്തട്ടിപ്പ്:പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച് IDUKKI: ഇരുചക്രവാഹനങ്ങളും , ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വളവും പകുതി...

ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് ഭര്‍ത്താവ്

ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് ഭര്‍ത്താവ് ലഖ്‌നൗ: ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച ഭര്‍ത്താവിനെ അറസ്റ്റ്...

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന്...

ഇഷ്ടക്കാരെ തിരുകി കയറ്റാൻ സമ്മർദ്ദ തന്ത്രം

ഇഷ്ടക്കാരെ തിരുകി കയറ്റാൻ സമ്മർദ്ദ തന്ത്രം തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ...

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ്...

Related Articles

Popular Categories

spot_imgspot_img