ശനിയാഴ്ച മൂന്നു സംഭവങ്ങളിലായി ഏഴു പേരോളം മുങ്ങി മരിച്ചതോടെ അവധി ദിനങ്ങളിലെ മുങ്ങി മരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. കാസർകോഡ് എരഞ്ഞിപ്പുഴയിൽ അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ സഹോദരങ്ങളുടെ മക്കളായ മൂന്നു പേരാണ് മുങ്ങിമരിച്ചത്. Seven people, including a teacher, drowned in one day
അഷ്‌റഫ് ഷബാന ദമ്പതികളുടെ മകൻ യാസീൻ( 12) സഹോദരൻ മജീദിന്റെ മകൻ സമദ്(12) സഹോദരി റംലയുടെ മകൻ റിയാസ് ( 17 ) എന്നിവരാണ് മരിച്ചത്. കോവളം ഗ്രോവ് ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ തമിഴ്‌നാട് സ്വദേശിയും മുങ്ങിമരിച്ചു. ചെന്നൈ തിരുവള്ളുർ മജസ്റ്റിക് കോളനിയിൽ മതിയഴകൻ( 39) ആണ് മുങ്ങിമരിച്ചത്.
കണ്ണൂരിൽ കുളിക്കാനിറങ്ങിയ അധ്യാപകനുൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു. വള്ളിത്തോട് ചരൽപുഴയിൽ കൊറ്റാലികാവിന് സമീപത്തെ വയലിൽപൊല്ലാട്ട് വിൻസന്റ് (42) അയൽവാസിയായ ആൽവിൻ കൃഷ്ണ(9) എന്നിവരും ബാവാലിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അധ്യാപകനായ നെല്ലിക്കുന്ന് സ്വദേശി ശാസ്താംകുന്നിൽ ജെറിൻ ജോസഫ് (27) എന്നിവരുമാണ് മുങ്ങിമരിച്ചത്.
ഇതോടെ സ്‌കൂൾ തലത്തിൽ വിദ്യാർഥികൾക്ക് നീന്തൽ പരീശീലനം നിരർബന്ധമാക്കണമെന്നും ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാകുന്നുണ്ട്.