തൃശൂർ: തൃശൂർ നാട്ടികയിൽ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിൽ ഉറങ്ങിക്കിടന്നവർക്ക് മേലേ പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം.
2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. ഇവർ നാടോടികളാണ്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികൾ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
ഇന്ന്പു ലർച്ചെ 4 നാണ് അപകടം നടന്നത്. കിടന്നുറങ്ങിയ നാടോടി സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
തടി കയറ്റി അമിത ലോഡുമായി കണ്ണൂരിൽ നിന്ന് വന്ന ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. മരിച്ച കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരെ തിരിച്ചറിഞ്ഞു.
അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.
ബാരിക്കേഡ് തകർത്ത ശേഷം വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.