web analytics

ഓരോ പോലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്ത് കിടക്കുന്നത് കോടികളുടെ വാഹനങ്ങൾ

ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളാണ് കേരളത്തിൽ ഏതൊരു പോലീസ് സ്റ്റേഷനുകളിലും  തുരുമ്പെടുത്ത് നശിക്കുന്നത്. വിവിധ കേസുകളിലും അപകടങ്ങളിലും പെട്ട് പൊലീസും എക്‌സൈസും പിടിച്ചെടുത്തിരിക്കുന്ന  കോടിക്കണക്കിന് രൂപയുടെ തൊണ്ടിമുതലുകൾ തരുമ്പെടുത്ത് കാണുന്നത് ഹൃ​ദയഭേദകമായ  കാഴ്ച്ചയാണ്.

നഗരത്തിലെ സ്റ്റേഷനുകളിൽ മാത്രം ഇത്തരത്തിൽ 1000 ത്തോളം വാഹനങ്ങളുണ്ട്. ഓരോ സ്റ്റേഷനുകളിലും 200ലധികം വാഹനങ്ങൾ വരും. പ്രതികൾ ഉപേക്ഷിച്ചതുൾപ്പെടെ കൂടുതലും ഇരുചക്രവാഹനങ്ങളാണ്.

വർഷങ്ങളായി സ്റ്റേഷൻ വളപ്പിലും പരിസരത്തുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ  ഇഴജന്തുകളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുന്നു. റോഡരികിലെ വാഹനങ്ങൾ സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. റോഡരികിൽ പിടിച്ചിടുന്ന വാഹനങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നതായി ആരോപണമുണ്ട്. ഇത്തരം വാഹനങ്ങളുടെ ടയറുകൾ, ബാറ്ററി, മ്യൂസിക് സിസ്റ്റം തുടങ്ങിയവ കളവുപോകുന്നത് നിത്യ സംഭവമായി മാറി. കൂട്ടിയിടുന്ന വാഹനങ്ങൾ തീപിടിത്തത്തിന് കാരണമാകുന്നു. വാഹനങ്ങൾ നീക്കം ചെയ്യാൻ സ്‌പെഷ്യൽ ടീമും, വേർതിരിച്ചുള്ള ഡാറ്റയും ഇല്ലാത്തതാണ് പൊലീസിന് തലവേദനയും പേരുദോഷവും ഉണ്ടാക്കുന്നു.

സർക്കാർ നിർദ്ദേശം കടലാസിൽ

പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയിൽ സൂക്ഷിക്കരുതെന്ന സർക്കാർ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. പിടിച്ചെടുത്ത വാഹനത്തിന്റെ ഫോട്ടോയെടുത്ത് രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കി കോടതിയിൽ എത്തിക്കണമെന്നാണ് നിർദ്ദേശം. കോടതി ആവശ്യപ്പെട്ടില്ലെങ്കിൽ വാഹനങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട. വിട്ടുകൊടുക്കാനാണ് നിർദ്ദേശമെങ്കിൽ രണ്ടുമാസത്തിനകവും ലേലത്തിൽ വിൽക്കാനാണെങ്കിൽ ആറുമാസത്തിനകവും നടപടി പൂർത്തിയാക്കണം.

ഓട്ടോറിക്ഷ, കാർ, ലോറി, ടിപ്പർ, ടെമ്പോ ട്രാവലർ, ബസ്, ജീപ്പ്, ഇരുചക്രവാഹനങ്ങൾ കേസുകൾ.

1.കൈകാണിച്ച് നിർത്താത്ത വാഹനങ്ങൾ

2.ഡ്രൈവർ മദ്യപിച്ച് ഓടിച്ചവ

3.കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവ

4.മണൽകടത്തിയ വാഹനങ്ങൾ

ലേലം ചെയ്യാൻ 487 വാഹനങ്ങൾ

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൾ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത് 487 വാഹനങ്ങൾ. 30 വരെ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അൺക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ഇലേലം ചെയ്യും. അവകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് രേഖകൾ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി വാഹനം ഏറ്റെടുക്കാം. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstccommerce.com മുഖേനയാണ് കോഴിക്കോട് സിറ്റി പൊലീസ് ഇലേലം നടത്തുക. വാഹനങ്ങളിൽ ഏതാനും കാറുകളും ഓട്ടോറിക്ഷയും ഒഴികെ എല്ലാം ഇരുചക്ര വാഹനങ്ങളാണ്. ഫോൺ: 0495-2722673.

English summary : In every police station, there are vehicles worth crores parked.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

Related Articles

Popular Categories

spot_imgspot_img