കോൺഗ്രസ് കട്ടപ്പന മണ്ഡലം മുൻ പ്രസിഡന്റ് ജോയി പൊരുന്നോലിയുടെ മകൻ അനീഷ് (44) യു.കെ.യിൽ അന്തരിച്ചു. വർഷങ്ങളായി യുവാവ് യുവാവും ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം യു.കെ.യിലെ പ്രസ്റ്റണിലായിരുന്നു. Malayali youth dies again in UK; Suicide is suspected
കുടുംബപ്രശ്‌നങ്ങളെ തുടർന്ന് യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നതായും തുടർന്ന് മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചതായാണ് സൂചന. യു.കെ.യിലെ മെഡ്സ്റ്റണിൽ കാൻസർ ചികിത്സയിലായിരുന്ന ബിന്ദു വിമൽ എന്ന മലയാളി യുവതിയും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് യു കെ യിൽ ഭാര്യ മരിച്ച് ഒരു ദിവസം തികയും മുമ്പേ ഭർത്താവ് ആത്മഹത്യ ചെയ്ത വാർത്ത നാം വായിച്ചത്. അതിന്റെ നടുക്കം മാറും മുമ്പേയാണ് വീണ്ടും മരണം നടന്നിരിക്കുന്നത്. പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ അനിൽ ചെറിയാനെ (40)യാണ് കഴിഞ്ഞ ദിവസം യു.കെയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവധികഴിഞ്ഞ് നാട്ടിൽനിന്നും യുകെയിലെത്തിയതായിരുന്നു അനിലും ഭാര്യ സോണിയയും.തിരികെ എത്തി മണിക്കൂറുകൾക്കകം താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് സോണിയ മരിച്ചത്. ഇതിന് പിന്നാലെയാണ് അനിലിൻ്റെ മരണം.
ഭാര്യ മരിച്ചതിൻ്റെ മാനസീക വിഷമത്തിലായിരുന്നു അനിൽ. ഞാൻ പോകുന്നു എന്ന് സുഹൃത്തിന് മെസേജ് അയച്ചിരുന്നതായാണ് വിവരം.സോണിയ റെഡ്ഡിച്ച് വേസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അനിലിൻ്റേയും സോണിയയുടേയും പ്രണയവിവാഹമായിരുന്നു.
നാട്ടിൽനിന്നും ഞായറാഴ്ച രാവിലെ 10.30ന് യുകെയിലെ താമസസ്ഥലത്ത് എത്തിയ സോണിയ ഡൂട്ടിക്ക് പോകുവാനായി കുളിക്കുന്നതിന് ബാത്ത് റൂമിലേക്ക് പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടു വർഷം മുമ്പാണ് സോണിയ യു കെയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഭർത്താവ് അനിലും മക്കളും യു കെയിലെത്തി. 17 ദിവസങ്ങൾക്ക് മുമ്പാണ് ഇവർ കുടുംബസമേതം അവധിക്ക് നാട്ടിലെത്തിയത്. നാട്ടിലുള്ള സ്വത്തുവകകൾ വിൽപ്പന നടത്തിയ ശേഷമാണ് അനിലും കുടുംബവും യു.കെയിലേക്ക് കുടിയേറിയത്.