ഇനിയൊരു മഹാപ്രളയത്തെ താങ്ങാൻ മുല്ലപ്പെരിയാറിന് ശേഷിയില്ല! റിപ്പോർട്ട് നൽകിയത് 100 വർഷം മുമ്പ്

കൊച്ചി: മഴ കനക്കുന്നതിനൊപ്പം കനക്കുന്ന ഒരു ആശങ്കയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ ഡാം. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ കേരളത്തിന് ആശങ്കയാണെങ്കിൽ തമിഴ്നാടിന് അതൊരു ആശ്വാസമാണ്.

തമിഴ്നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കും വിധം ഈ പ്രശ്നത്തിന് ഒരു തീരുമാനം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

നൂറു വർഷം മുമ്പത്തെ മഹാപ്രളയത്തിന് 99ലെ പ്രളയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള അധിക ജലപ്രവാഹവും കാരണമായെന്നും സമാനമായൊരു പ്രളയമുണ്ടായാൽ അണക്കെട്ടിന് അപകടമുണ്ടാകുമെന്നുമുള്ള ആധികാരിക റിപ്പോർട്ട് പുറത്ത്. അന്നത്തെ ഡാം സൂപ്രണ്ട് ജെ. ജോൺസൻ തയ്യാറാക്കി മദ്രാസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണിത്.

1924 ജൂലായ് 16,17 തീയതികളിൽ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത പേമാരിയിൽ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടാണ് ജലപ്രവാഹത്തെ അന്ന് അതിജീച്ചതെന്നും ജെ. ജോൺസൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

1924 ജൂലായ് 16ന് വൈകിട്ട് 5.30 മുതൽ 17ന് രാവിലെ 10 വരെ 10 ഷട്ടറുകളും തുറന്നിട്ട് സെക്കൻഡിൽ 89,217 ഘനയടി ജലമൊഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് താണില്ല.

152 അടി പരമാവധി സംഭരണശേഷിയും കവിഞ്ഞ് 153.90 അടി വരെ ജലനിരപ്പെത്തി. ഗുരുതരാവസ്ഥ തിരുവിതാംകൂർ സർക്കാർ അറിഞ്ഞില്ല.

അണക്കെട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയിക്കാൻ തിരുവിതാംകൂർ സർക്കാരിലേക്ക് നാലു തവണ ടെലിഗ്രാം അയച്ചെങ്കിലും സന്ദേശം ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

അണക്കെട്ട് തുറുന്നുവിടേണ്ട സാഹചര്യമുണ്ടായാൽ തിരുവിതാംകൂർ ചീഫ് സെക്രട്ടറി, കോട്ടയം ദിവാൻ പേഷ്കാർ, തിരുവിതാംകൂർ ചീഫ് എൻജിനിയർ, കൊച്ചി ദിവാൻ, ദേവികുളം കമ്മിഷണർ എന്നിവർക്ക് ഉൾപ്പെടെ 11 കേന്ദ്രങ്ങളിൽ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു മുല്ലപ്പെരിയാർ പാട്ടക്കരാറിലെ വ്യവസ്ഥ.

ദുരന്തം ആവർത്തിച്ചാൽ1924ന് സമാനമായ രീതിയിൽ പ്രളയമുണ്ടായാൽ മുല്ലപ്പെരിയാർ അണക്കെട്ട് അപകടത്തിലാകുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

ഡാം സൂപ്രണ്ടിന്റെ റിപ്പോർട്ടിന് അനുബന്ധമായുള്ളതാണിത്. അണക്കെട്ടിന്റെ വലതുവശത്തെ പാർശ്വഭിത്തിയുടെ (മൺതിട്ട) ദുർബലാവസ്ഥയാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല.

99ലെ വെള്ളപ്പൊക്കം1924 (കൊല്ലവർഷം 1099 കർക്കടകം 1) ജൂലായ് 15 മുതൽ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന പേമാരിയും മഹാപ്രളയവുമാണ് 99ലെ വെള്ളപ്പൊക്കം. നാശനഷ്ടങ്ങളും ആയിരങ്ങളുടെ ജീവഹാനിയും സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

അമ്മയുടെ പൊതുയോ​ഗം ഇന്ന്

അമ്മയുടെ പൊതുയോ​ഗം ഇന്ന് കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോ​ഗം ഇന്ന് നടക്കും. അമ്മയുടെ...

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്...

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘പാല്‍’ മോഷണം

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 'പാല്‍' മോഷണം തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും...

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ്

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ് അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

Related Articles

Popular Categories

spot_imgspot_img