ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ കോളർ ഐഡി സേവനം പരീക്ഷിക്കാൻ തുടങ്ങി. ഹരിയാനയിലും മുംബൈയിലുമാണ് ട്രയൽസ് നടക്കുന്നത്.
കോൾ സ്വീകരിക്കുന്ന ഉപയോക്താവിന് വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ട്രൂകോളർ പോലെയുള്ള സേവനമാണെങ്കിലും, ടെലികോം കമ്പനികൾ നേരിട്ടാണ് സംവിധാനം നടപ്പിലാക്കുന്നത്.
സ്പാം കോളുകള്‍ തിരിച്ചറിയാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഈ സേവനത്തിൻ്റെ സാങ്കേതിക നാമം CNAP (കോളിംഗ് നെയിം പ്രസൻ്റേഷൻ) എന്നാണ്. ഈ പരീക്ഷണങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ സർക്കാർ പങ്കിടും. അതിന് ശേഷം, സേവനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കും.
4 ജി അല്ലെങ്കില്‍ 5 ജി ഉപകരണങ്ങള്‍ക്ക് മാത്രമേ ഇതിനെ പിന്തുണയ്ക്കാൻ കഴിയൂ എന്നതിനാല്‍, ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഈ സേവനത്തില്‍ നിന്ന് പ്രയോജനം ലഭിക്കില്ല.
Read More: ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Read More: ജമ്മു കാശ്മീരിലെ ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു