തൃശൂർ: കുവൈത്തിൽ തീപിടുത്തം ഉണ്ടായ ഫ്ലാറ്റിൽ നിന്ന് കാണാതായ ചാവക്കാട് സ്വദേശി മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. ബിനോയ് തോമസിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് ആണ് നാട്ടിൽ അറിയിച്ചത്. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് വിളിക്കുകയായിരുന്നു.(
തീപിടുത്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു.
കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിവരങ്ങൾ നോർക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരണം ലഭിച്ചത്.
Read Also: ഐസ്ക്രീം നുണയുന്നതിനിടെ വായിൽ കുടുങ്ങിയത് ‘വിരൽ’; ആപ്പിലൂടെ ഐസ് ക്രീം ഓർഡർ ചെയ്ത് ആപ്പിലായി ഡോക്ടർ