മലപ്പുറം: ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. എസ്എച്ച്ഒയും എസ്ഐയും ചേർന്നു 18 ലക്ഷം രൂപ തട്ടിയെന്നു ചൂണ്ടിക്കാട്ടി വളാഞ്ചേരി എസ്എച്ച്ഒ സുനിൽ ദാസ്, എസ് ഐ ബിന്ദുലാൽ എന്നിവർക്കെതിരെ തിരൂർ ഡി വൈ എസ് പി കേസെടുത്തു.
പണം തട്ടാനായി ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തതായാണ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് .
വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ ഇയാളിൽ നിന്നും പണം തട്ടിയത്.
Read Also: ഇടിമിന്നലേറ്റ് ഏട്ട് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം; സംഭവം കോഴിക്കോട്
Read Also: 24 മണിക്കൂർ, 11 മില്യൺ കാഴ്ചക്കാർ; യൂട്യൂബിൽ വൻ ഹിറ്റായി ‘പുഷ്പ 2’വിലെ ‘സൂസേകി’ സോങ്