ഇടുക്കി: തൊടുപുഴയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുളളിപ്പുലിയ വീണ്ടും വനംവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പുലിയെ പിടികൂടാൻ കൂടുതൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനം. പുലി പലയിടങ്ങളിലേക്ക് സഞ്ചരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഇല്ലിചാരിയിലും തൊടുപുഴയിലും മുട്ടത്തും കണ്ടത് ഒരെ പുലിയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ പുലിയുടെ സാന്നിധ്യമറിഞ്ഞിട്ട് ഒരു മാസമായി. നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടർന്ന് ഇവിടെ കൂടുവെച്ചിരുന്നു. ഇതിനുശേഷമാണ് 7 കിലോമീറ്റർ അകലെയുള്ള പാറക്കടവിലും മഞ്ഞുമ്മാവിലും നാട്ടുകാർ പുലിയെ കാണുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ചത്ത നിലയിൽ കുറുക്കനെ കണ്ടെത്തിയിരുന്നു. കുറുക്കനെ പുലി കൊന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടു ദിവസം മുമ്പ് വടക്കുംമുറി അഴകുംപാറയിൽ നായയെ ചത്ത നിലയിൽ കണ്ടതും പുലിയെന്ന് നാട്ടുകാർ ഉറപ്പിച്ചു വ്യക്തമാക്കിയിരുന്നു.
Read Also: വിലയിൽ മധുരക്കുതിപ്പുമായി പൈനാപ്പിൾ; പൊള്ളുന്ന ചൂടിൽ കർഷകർക്ക് ആശ്വാസം; വില സർവകാല റെക്കോർഡിലേക്ക്