കേരളത്തിൽ റബ്ബർ കൊണ്ടുവന്നത് ആരെന്നറിയുമോ ?? ഐറിഷ്‌കാരനായ മർഫി സായിപ്പിന്റെ ബുദ്ധി….

റബർ കൃഷി പൊതുവെ കേരളത്തിന്റെ നട്ടെല്ല് എന്നാണു പറയുക. ലക്ഷക്കണക്കിനാളുകളെ ഇപ്പോഴും പിടിച്ചു നിർത്തുന്ന ഒരു കൃഷി മേഖലയാണത്. മലയാളിയുടെ മനസ്സിനോട് ഇത്രയേറെ ചേർന്ന് കിടക്കുന്ന മറ്റൊരു കൃഷി കാണുക പ്രയാസമാണ്. നിരവധി കുടുംബങ്ങളെ ഇന്നും പിടിച്ചു നിർത്തുന്ന റബ്ബർ കൃഷി കേരളത്തിലെത്തിച്ചത് ആരെന്നറിയാമോ ?
ജോൺ ജോസഫ് മർഫി എന്ന അയർലണ്ടുകാരനായ ഒരു സായിപ്പാണ്‌ ആ മഹത് വ്യക്തി.

ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി. കോട്ടയത്തെ ഏന്തയാർ എന്ന സ്ഥലത്തിന് പേരിട്ടതു തന്നെ മർഫി സായിപ്പാണ്‌. വർഷങ്ങൾക്കുമുമ്പ് മർഫി ഇവിടെത്തുമ്പോൾ നിബിഢവനമായിരുന്ന ഈ പ്രദേശത്തിന് ഒരു നിശ്ചിതമായ പോരോ പേരിനുപോലും ജനവാസമോ ഇല്ലായിരുന്നു. പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടമായി വാങ്ങിയ 2000 ഏക്കർ വനഭൂമിയിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് മർഫി ആരംഭം കുറിച്ചത്. ഏറെദൂരം സഞ്ചരിച്ച് ഏന്തയാർ പ്രദേശത്തെത്തിയ മർഫി ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ റബ്ബർ പ്ലാന്റേഷൻ ഇവിടെ സ്ഥാപിച്ചു. തോട്ടങ്ങളിലേയ്ക്കുള്ള തൊഴിലാളികളെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം കൊണ്ടുവന്നത്. ബ്രസീലിലെ റബ്ബർ തൈകൾ ശ്രീലങ്ക വഴിയാണ് അദ്ദേഹം 1904 ൽ മുണ്ടക്കയത്തെത്തിച്ചത്.

ഏന്തയാറ്റിൽ രണ്ടായിരം ഏക്കർ റബ്ബർ തോട്ടത്തിനുടമയായിരുന്നു മർഫി സായിപ്പ്. ഇവിടുത്തെ ലത്തീൻ പള്ളി സ്ഥാപിച്ച അദ്ദേഹത്തിന്റെ ബംഗ്ലാവുതന്നെ വീടായി രൂപാന്തരപ്പെടുത്തി. കുരുമുളകും വിജയകരമായി മർഫി കൃഷി ചെയ്യുകയുണ്ടായി. എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്.

കേരളത്തിന്റെ സമ്പത്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ റബ്ബർ കേരളത്തിന് സമ്മാനിച്ച മർഫി സായിപ്പിന്റെ ശവകുടീരം പക്ഷെ ഇന്ന് ജീർണ്ണതയുടെ വക്കിലാണ്. താൻ ഏറെ സ്‌നേഹിച്ച ഏന്തയാറിന്റെ ഉച്ചിയിലാണ് ശവകുടീരം. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നതാണ് ഏറ്റവുംസ്നേഹിച്ച നാട് മുഴുവനായി കാണുന്ന സ്ഥലത്തുവേണം തന്റെ അന്ത്യ വിശ്രമം എന്നത്. അതിനായി അദ്ദേഹം സ്ഥലവും കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥാലം മതിൽ കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ശവകുടീരം പൂർണ്ണ ജീർണ്ണാവസ്ഥയിലാണ്.

Read also;വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു ദൂരദർശൻ അവതാരക; എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് അവതാരക ലോപമുദ്ര തന്നെ രംഗത്ത്

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

Related Articles

Popular Categories

spot_imgspot_img