ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് യന്ത്രത്തിൽ കെ സുധാകരന്റെ പേരിൽ മാറ്റം ഉണ്ടാവില്ല. കെ സുധാകരൻ S/o രാമുണ്ണി എന്നു എഴുതാനുള്ള തീരുമാനം മാറ്റി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളുമായി സുധാകരൻ ഫോണിൽ സംസാരിച്ചതിനെ തുടർന്ന് പേര് കെ സുധാകരൻ എന്നു തന്നെ നിലനിർത്താമെന്ന് ഉറപ്പു ലഭിച്ചു. കെ സുധാകരന് രണ്ടു അപരന്മാർ വന്നതിന് പിന്നാലെയാണ് പേരുമാറ്റ നീക്കം നടത്തിയത്. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
