ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് ചരക്ക് കപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. വളവും അസംസ്കൃത വസ്തുക്കളുമായി പോവുകയായിരുന്ന കപ്പലാണ് ഹൂതികളുടെ അക്രമത്തെ തുടർന്ന് മുങ്ങിയത്. 41000 ടൺ വളവും വഹിച്ചുകൊണ്ടാണ് കപ്പൽ യാത്ര ചെയ്തിരുന്നത്. ഇത് മുങ്ങിയത് സാരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് വിലയിരുത്തൽ.
അക്രമണത്തിൽ കപ്പലിന് താരമായ കേടുപാടുകൾ സംഭവിച്ചതോടെ ജീവനക്കാർ കപ്പിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കപ്പൽ ഫെബ്രുവരി 18നാണ് ചെങ്കടലിൽ ഹൂതികളുടെ മിസൈൽ അക്രമണത്തിന് ഇരയായത്. യമനിലെ അൽമോഖ തുറമുഖത്തിന് 35 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം.
