സിസിടിവിയുടെ ഹാർഡ്പ ഡിസ്ക്ക് വരെ മാറ്റിയിട്ടും രക്ഷപ്പെട്ടില്ല: പള്ളിക്കമ്മിറ്റി മുൻ ഭാരവാഹിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: ഇടവക വികാരി അറസ്റ്റിൽ

പള്ളിക്കമ്മിറ്റി മുൻ ഭാരവാഹിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടവക വികാരി കോടതിയിൽ കീഴടങ്ങി. തിങ്കൾച്ചന്തയ്ക്ക് സമീപം പള്ളി കമ്മിറ്റി മുൻഭാരവാഹിയും ട്രാൻസ്പോർട്ട് ജീവനക്കാരനുമായ സേവ്യർകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംഭവം. മൈലോട് ഇടവക വികാരി റോബിൻസനാണു തിരുച്ചെന്തൂർ കോടതിയിൽ കീഴടങ്ങിയത്. കേസിൽ മുഖ്യപ്രതിയാണ് ഇയാൾ. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേശ് ബാബു ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്. റോബിൻസണെ ഇരണിയൽ കോടതിയിൽ ഹാജരാക്കാൻ തിരിച്ചെന്തൂർ കോടതി ഉത്തരവിട്ടു. 29ന് ഇരണിയൽ കോടതിയിൽ ഹാജരാക്കും.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ഇടവകയിലെ വരവുചെലവ് കണക്കുകളിൽ തിരിമറി നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. സേവ്യർകുമാറാണ്
പ്രധാനമായും ആരോപണം ഉന്നയിച്ചത്. ഇത് തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സേവ്യർ ആരോപണം ഉന്നയിച്ചപ്പോൾ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ പ്രവർത്തിച്ചിരുന്ന സേവറ്യന്റെ ഭാര്യയെ പിരിച്ചു വിട്ടിരുന്നു. സേവ്യർ മാപ്പ് പറഞ്ഞാൽ ഭാര്യയെ തിരിച്ചെടുക്കാമെന്ന് ഫാ. റോബിൻസൺ പറഞ്ഞിരുന്നു. ഇതനുസരിച്ച്
മാപ്പ് പറയുന്നതിനായി സേവ്യർ പള്ളിയിൽ എത്തിയപ്പോഴാണ് കൊലപാതകം നടക്കുന്നത്. നിലവിലെ പള്ളി കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്നാണ് സേവ്യറെ ആക്രമിച്ചത്. തുടർന്ന് തേപ്പുപ്പെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് സേവ്യറെ കൊലപ്പെടുത്തുകയായിരുന്നു. പള്ളിമേടയ്ക്കുള്ളിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും മാറ്റി.

സേവ്യർകുമാറിനെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ രമേശ് ബാബു ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ 15 പേരിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. 5 പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇടവക വികാരി കോടതിയിൽ കീഴടങ്ങിയത്. രമേശ് ബാബുവിന്റെ പാർട്ടി അംഗത്വവും പദവികളും താത്കാലികമായി റദ്ദാക്കിയതായി ഡിഎംകെ സംസ്ഥാന പ്രസിഡന്റ് ദുരൈ മുരുകൻ പ്രസ്താവനയിലറിയിച്ചു.

Also read: ‘ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു, സീത വിളമ്പിക്കൊടുത്തു’; തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദത്തിൽ

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ...

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ...

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക് പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ...

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം കണ്ണൂര്‍: കണ്ണൂർ കായലോട്ടെയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ...

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗുണ്ടൽപേട്ട് താലൂക്കിലെ...

Related Articles

Popular Categories

spot_imgspot_img