ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം!
കൊടുങ്ങല്ലൂർ: ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചാത്തേടത്ത് പറമ്പിലെ ഒരു ഫ്‌ളാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിലാണ് ഏകദേശം മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിനുള്ളിൽ ചെറിയ പെട്ടിക്കകത്ത് സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. യുവതി പൊലീസിനോട് നൽകിയ മൊഴിയിൽ, താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും കഴിഞ്ഞ 20-ാം തീയതി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാസം തികയാതെ പ്രസവം നടന്നുവെന്നും പറഞ്ഞു.
നഴ്‌സിംഗ് പഠിച്ചിട്ടുള്ളതിനാൽ ഭ്രൂണം സ്വയം വേർതിരിച്ചതായും തുടർന്ന് അത് സംസ്കരിക്കാൻ ബുദ്ധിമുട്ടുണ്ടായതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നുമാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അറിയിച്ചു.
English Summary
A fetus, approximately three months old, was found stored inside a refrigerator in a flat in Kodungallur. Police discovered the body following a tip-off.
The woman told police that she had a premature miscarriage on the 20th after experiencing abdominal pain and, being a nursing student, handled the fetus herself. She reportedly kept it in the refrigerator as she was unsure how to dispose of it.
The body has been sent for postmortem to Thrissur Medical College, and a case of unnatural death has been registered. Investigation is ongoing.
kodungallur-fetus-found-in-fridge-police-case
കൊടുങ്ങല്ലൂർ, ക്രൈംന്യൂസ്, ഗർഭസ്ഥശിശു, അസ്വാഭാവികമരണം, കേരളവാർത്ത, പൊലീസ് അന്വേഷണം









