തിരുവനന്തപുരം: മലയാള സിനിമയിലെ ആയുഷ്‌കാല സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്‌കാരം (2024) പ്രശസ്ത നടി ശാരദയ്ക്ക്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
തിരശ്ശീലയിലെ സ്ത്രീപർവ്വം: മലയാളി നൊമ്പരങ്ങളെ അനശ്വരമാക്കിയ അഭിനയ പ്രതിഭ
അറുപതുകൾ മുതലുള്ള രണ്ട് പതിറ്റാണ്ടുകളിൽ മലയാളി സ്ത്രീയുടെ ജീവിതം വെള്ളിത്തിരയിൽ പകർത്തിവെച്ച അഭിനേത്രിയാണ് ശാരദയെന്ന് ജൂറി നിരീക്ഷിച്ചു.
സഹനങ്ങളും ദുരിതങ്ങളും ഒട്ടും അതിഭാവുകത്വമില്ലാതെ നിയന്ത്രിതമായ ഭാവപ്പകർച്ചകളിലൂടെ അവതരിപ്പിച്ച ശാരദ,
മലയാളി പ്രേക്ഷകർക്ക് വെറുമൊരു നടി മാത്രമല്ല, മറിച്ച് ഒരു വികാരമായിരുന്നു.
ഈ പരമോന്നത ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്ര പ്രതിഭയാണ് 80-കാരിയായ ശാരദ.
മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ; മലയാള സിനിമയെ ലോകത്തിന് മുന്നിൽ അഭിമാനപൂർവ്വം അടയാളപ്പെടുത്തിയ കരിയർ
അഭിനേത്രി എന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ, രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നു.
1968-ൽ ‘തുലാഭാരം’ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യ ദേശീയ പുരസ്‌കാരം.
തുടർന്ന് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും ദേശീയ അംഗീകാരം ശാരദയെ തേടിയെത്തി.
1977-ൽ ‘നിമജ്ജനം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ മൂന്നാം തവണയും ദേശീയ പുരസ്‌കാരം കരസ്ഥമാക്കി അവർ ഇന്ത്യയിലെ തന്നെ മികച്ച നടിമാരുടെ പട്ടികയിൽ ഇടംപിടിച്ചു.
മുടി സ്ട്രെയിറ്റ് ചെയ്താൽ കാഴ്ച പോകുമോ? ‘ബ്രോക്കർ ബ്രോ’യിൽ തൃശൂർ സ്വദേശിയുടെ വെളിപ്പെടുത്തൽ
തെനാലിയിലെ സരസ്വതിയിൽ നിന്നും മലയാളത്തിന്റെ പ്രിയപ്പെട്ട ശാരദയിലേക്കുള്ള സിനിമാ യാത്ര
1945-ൽ ആന്ധ്രപ്രദേശിലെ തെനാലിയിൽ ജനിച്ച സരസ്വതീദേവി ‘ഇരുമിത്രലു’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ശാരദ എന്ന പേര് സ്വീകരിക്കുന്നത്.
1965-ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാളത്തിലേക്ക് പ്രവേശിച്ചത്.
പിന്നീട് മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, യക്ഷി, എലിപ്പത്തായം, രാപ്പകൽ തുടങ്ങി 125-ഓളം മലയാള സിനിമകളിൽ അവർ അവിസ്മരണീയമായ വേഷങ്ങൾ ചെയ്തു.
ഐ.എഫ്.എഫ്.കെയിൽ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി നടി എന്ന ബഹുമതിയും ശാരദയ്ക്ക് സ്വന്തമാണ്.
English Summary
Legendary actress Sharada has been chosen for the 2024 J.C. Daniel Award, the highest honor in the field of Malayalam cinema. A jury chaired by Sreekumaran Thampi selected her for her exceptional contribution to the film industry over several decades. Known as “Urvashi” Sharada for her National Award-winning performances in films like Thulabharam and Swayamvaram, she has immortalized numerous characters on the silver screen.









